കൊച്ചി: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളായ റിമ കല്ലിങ്കലും പത്മപ്രിയയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി, അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ടു വൈശാഖ കേസില്‍ സുപ്രീംകോടതി നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നടപടി വേണമെന്നു ഹര്‍ജി പറയുന്നു.
ഭരണഘടനയ്ക്കനുസരിച്ച് സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സംരക്ഷണവും ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജി പറയുന്നു. ഹര്‍ജിയിലെ എതിര്‍കക്ഷിയായ അമ്മ അതിലെ സ്ത്രീകളായ അംഗങ്ങള്‍ക്കെതിരായ െൈലംഗിക ചൂഷണം തടയുന്നതില്‍ പരജയപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് ബാധ്യതയുണ്ട്.
വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ അന്തസോടെ ജോലി ചെയ്യുന്നതിനും ചൂഷണം തടയുന്നതിനും നടപടികള്‍ വേണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. െൈലംഗിക ചൂഷണത്തിനെതിരായി പരാതി സെല്‍ രൂപീകരിക്കാതിരിക്കുന്ന അമ്മയുടെ നടപടി നിയമവുരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നു ഹര്‍ജി ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച് തീര്‍പ്പാക്കുന്നത് വരെ ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനായി സ്വതന്ത്ര കമ്മറ്റിയെ നിയമിച്ച് പരാതി പരിഹാര കമ്മറ്റിക്ക് രൂപം നല്‍കണമെന്നാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: