നിലയ്ക്കല്‍; ദേവ ഭൂമിയായ ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. നിലയ്ക്കലിലെ പ്രധാന കവാടത്തില്‍ ശബരിമല കര്‍മ്മസമിതി നടത്തിയ നാമജപ ധര്‍ണ്ണയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
യുവതി പ്രവേശനക്കാര്യത്തില്‍ സര്‍ക്കാരിന്റെ തിടുക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ കള്ള സത്യവാങ്ങ്മൂലമാണ് വിധിക്കടിസ്ഥാനമായത്. അമ്മമാരുടെ നാമജപ യാത്രകളിലെ പങ്കാൡത്തം കണ്ടപ്പോള്‍ അവരെ നിറത്തിന്റെയടിസ്ഥാനത്തില് വിഭജിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കാണിച്ച മര്യാദ പോലും പിണറായി സര്‍ക്കാര്‍ കാട്ടുന്നില്ലെന്ന് അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പറഞ്ഞു. ഭക്തിയുടെ പാരമ്പര്യം പറയുന്ന ദേവസ്വം പ്രസിഡന്റിന് ഭക്തരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയുന്നില്ല.
പല കോടതി വിധികള്‍ക്കു നേരെയും കണ്ണടച്ചു നിന്ന ഹിന്ദുസമൂഹം ഇരുന്നുവാങ്ങിയതാണ് ശബരിമല കേസിലെ വിധി. നമുക്ക് വലുത് കൊടിയുടെ നിറമാണ്. ദേവസ്വം പ്രസിഡന്റ് പാര്‍ട്ടിയുടെ അടിമയാണെന്നും അയ്യപ്പ ഭക്തരുടെ വിശ്വാസം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ബോര്‍ഡിനുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: