ന്യൂദല്‍ഹി: പരിക്കേറ്റ് ഷാര്‍ദുള്‍ താക്കുറിന് പകരം പേസര്‍ ഉമേഷ് യാദവിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.
ഹൈദാരാബദില് വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഷാര്‍ദുള്‍ താക്കുറിന് പരിക്കേറ്റത്. അരങ്ങേറ്റ ടെസ്റ്റ് കളിച്ച താക്കുറിന് പത്ത് പന്ത് മാത്രമേ എറിയാനായുള്ളൂ. പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു.
ഈ ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് ഇന്ത്യക്ക് വിജയമൊരുക്കി. കപില്‍ദേവ്, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി ഉമേഷ്.
73 ഏകദിനങ്ങള്‍ കളിച്ച ഉമേഷ് 105 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിലാണ് അവസാന ഏകദിനം കളിച്ചത്.
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഞായറാഴ്ച ഗുവാഹത്തിയില്‍ നടക്കും. രണ്ടാം മത്സരം 24 ന് വിശാഖപട്ടണത്ത് അരങ്ങേറും. മൂന്നാം മത്സരം 27 ന് പൂനെയിലും നാലാം മത്സരം 29 ന് മുംബൈയിലും നടക്കും. അവസാന മത്സരം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് അരങ്ങേറും. എല്ലാ ഏകദിനങ്ങളും ദിന-രാത്രി മത്സരങ്ങളാണ്.
ഇന്ത്യന്‍ ടീം: വിരാട് കോഹ് ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ.എല്‍.രാഹുല്‍, അമ്പാട്ടി റായ്ഡു, മനീഷ് പാണ്ഡ്യ, എം.എസ്.ധോണി ( വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് , ഉമേഷ് യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: