തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന സ്പോര്‍ട്ട്സ്-യുവജനകാര്യ മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യ്തു. കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ:വി.കെ. പ്രശാന്ത്, കെ സി എ പ്രസിഡണ്ട് സജന്.കെ.വര്‍ഗീസ്, സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി.നായര്‍, ട്രഷറര്‍ കെ.എം.അബ്ദുറഹിമാന്, ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനും ബിസിസിഐ അംഗവുമായ ജയേഷ്ജോര്‍ജ് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് എസ്.കുമാര്‍, പേടിഎം പ്രതിനിധി ഹരി ഗുണ്ട്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
1000 (അപ്പര്‍ ടിയര്‍), 2000( ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ പേടിഎം വഴിയും ശിശെറലൃ.ശി വഴിയും (ംംം.ുമ്യാേ.രീാ, ംംം.ശിശെറലൃ.ശി) മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെസിഎ വെബ്ബ്സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റ് ലഭിക്കും.
സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലെയോ/ കോളേജിലെയോ തിരിച്ചറിയല്‍കാര്‍ഡ് ഹാജരാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റില്‍ 50 ശതമാനം കിഴിവ് ലഭിക്കും. 1000 രൂപയുടെ ടിക്കറ്റിന് പ്രത്യേകം സീറ്റ് നീക്കിവെക്കുന്നതല്ല. 2000ത്തിന്റെയും 3000ത്തിന്റെയും ടിക്കറ്റുകള്‍ക്കുള്ള സീറ്റുകള്‍ പേടിഎം ആപ്പിലെ ലേഔട്ട് നോക്കി ബുക്ക് ചെയ്യാവുന്നതാണ്.
ഒരാള്‍ക്ക് ഒരു യൂസര്‍ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാകൂ. ഒരു ഐഡിയില്‍ നിന്നും ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതാദ്യമായാണ് 100 ശതമാനം ടിക്കറ്റും ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: