ഒരുപ്രമുഖ മാസികയില്‍ വന്ന ലേഖനത്തിന് മറുപടിയാണ് ഈ കുറിപ്പ്. 2015 കാലത്ത് കേന്ദ്ര സ്ഥിതിവിവര കണക്കിന്റെ സി.എസ്.ഓ ഓഫീസ് നാഷണല്‍ അക്കൗണ്ടിന്റെ ഒരു ശൃംഖലതന്നെ പുറത്തിറക്കി (2011 2012 അടിസ്ഥാനത്തില്‍) ഈ പുതിയ രീതി ഐക്യരാഷ്ട്ര സഭയുടെ നാഷണല്‍ അക്കൗണ്ടിംഗ് സമ്പ്രദായത്തിന് ചുവടുപിടിച്ചായിരുന്നു. ജിഡിപിയില്‍ വന്ന നാടകീയ മാറ്റത്തെ ചിലരില്‍ സംശയം ഉയര്‍ത്തി എന്നാണ് ലേഖനത്തില്‍ സൂചിപ്പിക്കുന്നത്.
2018- 2019 ഒന്നാം പാദത്തില്‍ സാമ്പത്തിക മേഖല 7% വളര്‍ച്ച കൈവരിച്ചു. ഒന്നാം പദത്തിന്റെ കണക്ക് കാര്‍ഷികമേഖലയെ അടിസ്ഥാനമാക്കിയായിരുന്നു (2017-18) ഇതി ന്റെ ഡാറ്റ കൃഷിമന്ത്രാലയത്തില്‍ നിന്നും കൃഷി സഹകരണവകുപ്പുകളില് നിന്നു ശേഖരിച്ചതാണ്.
വ്യവസായമേഖലയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ധനകാര്യ റിട്ടേണ്‍ വ്യവസായിക ഉല്‍പ്പാദനത്തിന്റെ സൂചികയില്‍ നിന്നു യൂണിയന് ഗവണ്മെന്റിന്റെ ഓരോ മാസത്തെ യും കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ടസി്ല്നിന്നും ശേഖരിക്കുന്നത് അതുപോലെ സംസ്ഥാന ഗവണ്മെന്റ് കളുടെ കണക്കുകള്‍ സിഎജി ശേഖരിക്കുന്നതും (ഏപ്രില്‍ – ജൂണ്‍2019)വ്യക്തമായ ആധികാരിക രേഖകളില്‍ നിന്നാണ്. 2018-19 ആദ്യപാദത്തില്‍ കൃഷി വനം മന്ഡും ഈ മേഖലകള്‍ 5.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ 2017-18 ആദ്യപാദത്തില്‍ ഇത് 3.0 ശതമാനം മാത്രം.
വ്യാവസായിക ഉത്പാദന മേഖല
2018-19 ആദ്യപാദത്തില്‍ വ്യാവസായിക ഉത്പാദന മേഖല 13.5 ശതമാനം വളര്‍ച്ച നേടി എന്നാല്‍ 2017-18 ആദ്യപാദത്തില്‍ മൈനസ് -1.8 ശതമാനം വളര്‍ച്ച. സ്വകാര്യ കോര്‍പ്പറേറ്റ് മേഖലകളുടെ വളര്‍ച്ച (വ്യവസായ ഉല്പാദനമേഖലയില് ഇക്കൂട്ടരുടെ ഷെയര്‍ 75%. ഇത് ലിസ്റ്റ് ചെയ്ത കമ്പനികളില്‍നിന്ന് നേരിട്ട് ശേഖരിച്ച് ഡാറ്റ) അര്‍ദ്ധ കോര്‍പ്പറേറ്റ് കമ്പനികളുടെയും അനൗപചാരിക മേഖലയിലേയും (ഇവരുടെ ഷെയര്‍ വ്യാവസായിക ഉത്പാദന മേഖലയില്‍ 20%) ഇതിന്റെ വളര്‍ച്ചനിരക്ക് 2018-19 ആദ്യപാദത്തില്‍ 5.2 ശതമാനം. 2017-18 ല്‍ ഇവരുടെ വളര്‍ച്ച നിരക്ക് 1.6 ശതമാനം.
ഇതിന്റെ കാരണം നോട്ട് പിന്‍വലിക്കല്‍ ആണെന്ന് കാണാം. ഇതിനോടൊപ്പം ചരക്കുസേവന നികുതിയുടെ ആദ്യ ഘട്ടങ്ങളും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളില്‍ അല്പം തകര്‍ച്ച സംജാതമാക്കി. എന്നാല്‍ 2018-19 ആയപ്പോള്‍ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങിയതിന്റെ സൂചികയാണ് 2018-19ല്‍ കണ്ടഅഭൂതപൂര്വമായ വളര്‍ച്ച.
മറ്റൊരു അര്ദ്ധപൂര്വ്വമായ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് നിര്‍മ്മാണമേഖലയില്‍ 2017-18 ന്റെ ആദ്യപങ്വത്തളിറപ 1.8 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് 2018-19 ല്‍ 8.7 ശതമാനമായി വര്‍ദ്ധിച്ചു.
2018-19 ആദ്യപാദത്തില്‍ ഗവണ്മെന്റിന്റെ ഫൈനല്‍ ഉപഭോഗച്ചെലവ് 5.53 ലക്ഷം കോടി എന്നാല്‍ 2017-18 ഒന്നാം പാദത്തില്‍ ഇത് 4.91 ലക്ഷം കോടി.
സ്ഥിരമൂലധനത്തിന്റെ സമാഹരണം
ഒരു സമ്പദ്ഘടനയുടെ ധനകാര്യ ശേഷി കണക്കെടുക്കുന്നത് സ്ഥിര മൂലധന രൂപീകരണത്തിന്റെ അടിസ്ഥാനത്തിലാണ്. 2018-19 ന്റെ ആദ്യപാദത്തില്‍ ആകെ മൂലധന രൂപീകരണം 12.75 ലക്ഷം കോടി എന്നാല്‍ 2017-18 ല്‍ ഇത് 11.20 ലക്ഷം കോടി.
ഇതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന യാഥാര്‍ത്ഥ്യം 2018-19 ആയപ്പോള്‍ സമ്പത്ത് ഘടന പെട്ടെന്ന് കുതിക്കാന്‍ തുടങ്ങി എന്നാണ് ഗവണ്മെന്റി ന്റെ ചിലവ് എന്ന് പറയുമ്പോള്‍ പണം വിവിധ പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരില്‍ എത്തുന്ന എന്നതാണ്. ചിലവ് വര്‍ദ്ധിക്കുക എന്ന് പറയുമ്പോള്‍ ഡിമാന്‍ഡ് ഉയരുന്നു. കൂടുതല്‍ കൂടുതല്‍ ഉപഭോഗവസ്തുക്കള്‍ ഉത്പാദിപ്പിക്കുമ്പോള്‍ സാമ്പത്തിക ശാസ്ത്ര നിയമപ്രകാരം മൂലധനച്ചെലവ് അതായത് ഉപഭോഗവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍ അടക്കം. അതായത് സമ്പദ്ഘടന വളര്‍ച്ചയിലേക്ക് ദ്രുതഗതിയില്‍ ചലിക്കുന്നു എന്നര്‍ത്ഥം.
ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ മാഗസിനില്‍ വന്ന റിപ്പോര്‍ട്ടില്‍ സ്വാഭാവികമായി ചില സംശയങ്ങള്‍ ഉദിക്കുന്നു കാരണം സര്‍ക്കാര്‍ നിലവാരത്തില്‍ ലഭ്യമാകുന്ന ഡാറ്റാ എന്ന സ്വകാര്യ സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ലഭിക്കില്ല. മാഗസിനില്‍ വന്ന ലേഖനം തികച്ചും അശാസ്ത്രീയവും വസ്തുതകള്‍ വളച്ചൊടിക്കുന്ന രീതിയിലും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുമാണ്. ഒരു സ്വകാര്യ ഏജന്‍സിക്കും കൃത്യമായി ഔദ്യോഗിക രേഖകള്‍ ലഭിക്കില്ല. മാഗസിനില്‍ മുന്‍വിധിയോടെ ആണ് വസ്തുതകള്‍ കാണുന്നത്.
ഡോ.കെ.ആര്.രാധാകൃഷ്ണന്
ശബരിമലയുടെ പവിത്രത കാക്കാന്‍ നിയമം വേണം
ഏതു കോടതിയുടെയും വിധിയെ അങ്ങേയറ്റം മാനിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, വിശ്വാസികളുടെ മനസ്സിനെ വൃണപ്പെടുന്നതും ആചാര വിശ്വാസങ്ങള്‍ ഹനിക്കപ്പെടുന്നതുംകൊണ്ടുതന്നെ നിരാശാജനകമായ വിധിയായേ ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധഇയെ കാണാന്‍ കഴിയുന്നുള്ളു. ഹൈന്ദവാചാരപ്രകാരം ഏതൊരു ക്ഷേത്രത്തെ സംബന്ധിച്ചും തന്ത്രിയാണ് പരമോന്നത കാര്യദര്‍ശി. ക്ഷേത്രസംബന്ധമായുള്ള ഏതുമാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്ന് തീരുമാനിക്കേണ്ടതും അദ്ദേഹമാണ്. ദിവ്യശക്തിയില് നിന്നുള്ള ദൈവിക തീരുമാനമായാണ് തന്ത്രിയുടെ വായ്മൊഴിയെ വിശ്വാസികള്‍ കാണുന്നതും, കേള്‍ക്കുന്നതും. നമ്മുടെ വിശ്വാസങ്ങള്‍ നിലനിര്ത്തിപ്പോരുവാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതും തീരുമാനിക്കേണ്ടതും വിശ്വാസി സമൂഹമാണ്. കോടതിവിധിയിലൂടെ സ്ത്രീ പുരുഷ സമത്വം നടപ്പാകുമെന്ന് പറയാന്‍ കഴിയുകയുമില്ല. കീഴ്വഴക്കങ്ങളും ആചാര അനുഷ്ഠാനങ്ങളും ലംഘിച്ച് യുവതികള്‍ ശബരിമല ചവിട്ടാന്‍ ധൈര്യപ്പെടുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
വിധി കല്പിച്ച അഞ്ചംഗ ബഞ്ചിലെ മറ്റ് നാല് ജഡ്ജിമാരോടും വിയോജിച്ച വനിത ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ വിധിതീര്‍പ്പിനു തനി തങ്കത്തിന്റെ മാറ്റുണ്ടെന്നുതന്നെവേണം കരുതാന്‍. മതപരമായി അതിവൈകാരികതയുള്ള വിഷയങ്ങളില്‍ കോടതി ഇടപെടരുതെന്നും മതവിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും അയ്യപ്പഭക്തര്‍ പ്രത്യേക വിശ്വാസി സമൂഹമാണെന്നും ഈ വിഷയം ശബരിമലയില്‍ മാത്രം കൊണ്ട് ഒതുങ്ങുന്നതല്ലെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് അനിവാര്യമായിരിക്കുന്നു. താന്ത്രിക വിദ്യയെ നിയമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വ്യാഖ്യാനിക്കാവുന്നതല്ല.
-കെ.വി. മുരളീധരന്, കരുവാറ്റ
തിരിച്ചു കിട്ടണം ദേവസ്വം ബോര്‍ഡ്
ദേവസ്വം ഭരണം വിട്ടു കിട്ടണം എന്ന ഹര്‍ജി സുപ്രീം കോടതിയില്‍ നല്കപ്പെട്ടുകഴിഞ്ഞല്ലോ. ഇതാണ് ഏറ്റവും നല്ല അവസരം. മതേതര സര്‍ക്കാര്‍ മത കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക എന്ന സുപ്രധാന തീരുമാനം എടുക്കുക. കാരണം, തങ്ങള്‍ പറയുന്ന തത്വശാസ്ത്രവും, പ്രവര്‍ത്തിയിലുള്ള ഇത്തരം സ്ഥാപങ്ങനളും എന്നും തലവേദന തന്നെയാവും. ദേവസ്വം മന്ത്രി എന്ന വിരോധാഭാസവും ഒഴിവാക്കാം.
പൊതുവില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം, സമത്വം, ആരോഗ്യ പരിപാലനം, തുല്യനീതി, ജീവനും സ്വത്തിനും സംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ശ്രദ്ധയൂന്നുക. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ യുക്തിവാദവും നിരീശ്വരവാദവും മുതലായ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനും സ്വാതന്ത്ര്യമുള്ളത് പോലെ, മതങ്ങള്‍ക്ക് അവരുടെ വിശ്വങ്ങള്‍ മുറുകെപിടിക്കാനും പ്രചരിപ്പിക്കാനും സ്വതന്ത്ര്യമുണ്ടല്ലോ. ഇതിനിടയില്‍, ജനങ്ങള്‍ തീരുമാനിക്കട്ടെ ഏത് പക്ഷത്തിന്റെ കൂടെ സഞ്ചരിക്കണമെന്ന്! (സ്വത്ത്) തര്‍ക്കമുണ്ടായാല്‍, കോടതി വഴി റിസീവര്‍ ഭരണം കൊണ്ടുവരാനും സാധിക്കുമല്ലോ. പിന്നെ, ലീഗും കേരള കോണ്ഗ്രസ്സുമുള്ള വലത് പക്ഷവും ഇതിനെ എതിര്‍ക്കാന്‍ സാധ്യതയില്ല. വഖഫ് ബോര്‍ഡും ഇതുപോലെ ഉപേക്ഷിക്കാന്‍ പറയുക. ഇന്നത്തെ, ശബരിമല പ്രശ്നവും അതോടെ തീരും. എന്തെന്നാല്‍, പിന്നെ, കോടതിവിധിക്കെതിരെ സര്‍ക്കാരും പോകേണ്ട ആവശ്യമില്ല. ബോര്‍ഡിന് സ്വതന്ത്രമായി റിവ്യൂ പെറ്റീഷന് നല്‍കാം അല്ലെങ്കില്‍ മറ്റു മര്ഗ്ഗങ്ങളുമായി മുന്നോട്ട് പോവാം.
അഥവാ, ഇതിനെ ഇടത്-വലത് പക്ഷങ്ങള്‍ കേരളത്തില്‍ എതിര്‍ത്താല്‍, ദേവസ്വം ഭണ്ഡാരങ്ങളില് താത്പര്യമുള്ളതിനാല് ആണ് എന്ന അപഖ്യാതിയും വന്നു ചേരും. അതിനാല്‍, ഇതിനൊരു ഹിന്ദു അനുകൂല നിലപാട് താങ്കളുടെ സര്‍ക്കാര്‍ വഴി ഉണ്ടാകുമെന്ന പ്രത്യാശ യോടെ,
-സന്തോഷ്, പരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: