തിരുവനന്തപുരം: നാടൊന്നടങ്കം സഘര്‍ഷത്തിന് തിരികൊളുത്തിയിട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തേക്ക് പറന്നു. അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ ചവിട്ടിഞെരിക്കാന്‍ പോലീസിന് ഉത്തരവ് നല്കിയ ശേഷമാണ് പ്രളയാനന്തര കേരളത്തിന്റെ മറവില്‍ മുഖ്യമന്ത്രി ദുബായിലേക്ക് കടന്നത്.
സുപ്രീം കോടതി വിധിക്കെതിരെ ഭക്തര്‍ ഉയര്‍ത്തുന്ന വിശ്വാസ സമരവും അതിന്റെ ആഘാതവും കൃത്യമായി അറിയാമായിരുന്നിട്ടും മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് സംഘര്‍ഷത്തിന് നിര്‍ദേശം നല്‍കിയിട്ടെന്നാണ് സൂചന. ഏത് വിധേനയും യുവതികളെ സന്നിധാനത്തെത്തിക്കാനാണ് വിദേശത്തേക്ക് പറക്കുംമുമ്പ് മുഖ്യമന്ത്രി പോലീസിന് നല്കിയ നിര്‍ദേശം. ഇതനുസരിച്ചാണ് സംസ്ഥാന പോലീസ് മേധാവി ഭക്തര്‍ക്കെതിരെ കേസെടുക്കാനും സംഘര്‍ഷത്തിനും ശ്രമിക്കുന്നത്. ഭക്തരെ ഏത് വിധേനയും അടിച്ചമര്ത്തണമെന്നനിര്ദ്ദേശം നല്‍കിയതിന്റെ സൂചന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും പ്രസംഗങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നു.
ഭക്തരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം എന്നാണ് കടകംപള്ളി പറഞ്ഞത്. അതേ രീതിയില്‍ തന്നെയാണ് കോടിയേരിയും വ്യവസായ മന്ത്രി ഇ.പി. ജയരാജനും പ്രതികരിച്ചത്. വിശ്വാസ സമരത്തെ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നാണ് മന്ത്രിസഭയിലെ രണ്ടാമന് ഇ.പി. ജയരാജന് പറഞ്ഞത്. വിശ്വാസികളുടെ സമരത്തെ അടിച്ചമര്‍ത്തുമ്പോഴുണ്ടാകുന്ന സംഘര്‍ഷത്തില്‍ നിലവില്‍ സിപിഎമ്മിനെ വെട്ടിലാക്കിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇല്ലാതാകും. ഒപ്പം കാലാകാലങ്ങളായി സിപിഎം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശബരിമലയും ഇല്ലാതാകും. ഇതിന് ലക്ഷ്യം വച്ചാണ് ശബരിമല പ്രതിഷേധം കത്തി നില്‍ക്കുമ്പോഴും മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി അടക്കമുള്ള മറ്റ് മന്ത്രിമാരും വിദേശപര്യടനത്തിന് തീരുമാനിച്ചത്. പോലീസിനൊപ്പം വിശ്വാസികളുടെ ലേബലില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളെയും രംഗത്തിറക്കി വിശ്വാസികളെ അടിച്ചമര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ മന്ത്രിമാരുടെ വിദേശ സഞ്ചാരത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതോടെ ആ നീക്കം പാളി.
ഇപ്പോള്‍ പോലീസിനെ ഉപയോഗിച്ച് സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. അതിന് മുന്നോടിയായി കൂടുതല്‍ പോലീസിനെ നിലയ്ക്കലിലേക്ക് അയയ്ക്കാനാണ് നീക്കം. ഒപ്പം മൊബൈല്‍ ഫോണുകള്‍ നിശ്ചലമാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനുള്ള നീക്കവും പോലീസ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: