പത്തനംതിട്ട : യുവതീപ്രവേശനത്തിനെതിരെ അമ്മമാരടക്കം ആയിരങ്ങളുടെ പ്രതിഷേധം കത്തിപ്പടര്‍ന്നതോടെ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഇലവുങ്കലിലും നാളെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മുപ്പത് കിലോമീറ്ററോളം സ്ഥലത്ത് പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടും.
യുവതീപ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾ തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നയങ്ങളോടുള്ള എതിർപ്പ് ശക്തമാകുകയാണ്. നിലയ്ക്കൽ,എരുമേലി ഭാഗങ്ങളിൽ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മാത്രമല്ല അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ശബരിമലയെ സംരക്ഷിക്കാനുള്ള സമരത്തിനു പിന്തുണയുമായി എത്തുന്നു.
വിശ്വാസികളെ നേരിടാൻ കമാൻഡോകളെയും വിന്യാസിച്ചിട്ടുണ്ട്. അതേസമയം തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്ബൂതിരിയാണ് നട തുറന്നത്. വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് പ്രധാന ചടങ്ങുകള്‍ ഒന്നും തന്നെയില്ല. നാളെ രാവിലെ മുതലാണ് പൂജാ ചടങ്ങുകള്‍ നടക്കുക. ഗണപതി ഹോമം അടക്കമുള്ള ചടങ്ങുകള്‍ നടക്കും.
നാളെ സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: