പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനായി എത്തിയ ന്യൂയോര്‍ക്ക് ടൈംസിന്റെ ദല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെ അയ്യപ്പഭക്തര്‍ തിരിച്ചയച്ചു. അമ്പതോളം വരുന്ന പോലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനിയും സംഘവും രാവിലെ എട്ട് മണിയോടെ പമ്പയില്‍ നിന്ന് കാനനപാതയിലൂടെയാണ് സന്നിധാനത്തേക്ക് പോയത്.
മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ അയ്യപ്പഭക്തര്‍ സുഹാസിനിയെ തടയുകയായിരുന്നു. റിപ്പോര്‍ട്ടിംഗിനായി പോകുകയാണെന്ന് പറഞ്ഞെങ്കിലും ഭക്തര്‍ ഇവരെ കടത്തിവിട്ടില്ല. ശബരിമല ആചാരങ്ങളുടെ ഭാഗമായി യുവതികളെ കടത്തിവിടാനാവില്ലെന്ന് ഭക്തര്‍ നിലപാട് എടുത്തതോടെ സുഹസിനി തിരികെ മടങ്ങുകയായിരുന്നു.
ലക്നൗ സ്വദേശിനിയായ സുഹാസിനി നേരത്തെ കോബ്രാ പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2005ല്‍ ആജ് തക്കില്‍ സംപ്രേഷണം ചെയ്ത ഓപ്പറേഷന് ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: