നാഗ്പൂര്‍: സമൂഹം അംഗീകരിച്ച് വര്‍ഷങ്ങളായി അനുഷ്ഠിച്ചുവരുന്ന പാരമ്പര്യം സാഹചര്യങ്ങള്‍ പരിഗണിക്കാതെയും മതാചാര്യ നേതൃത്വത്തിന്റെയും കോടിക്കണക്കിന് വിശ്വാസികളുടെയും കാഴ്ചപ്പാട് കണക്കിലെടുക്കാതെയാണ് ശബരിമല വിഷയത്തിലെ നടപടികളെന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്.
വിധി നടപ്പാക്കാനുള്ള സർക്കാർശ്രമം സമൂഹത്തിൽ അശാന്തിയും അസ്വസ്ഥയും ഉണ്ടാക്കി. സമത്വം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സമൂഹത്തിൽ അശാന്തി ഉണ്ടാകുന്നത് ശ്രദ്ധിക്കേണ്ടതാണ്. കേസ് കൊടുത്തവര്‍ വിശ്വാസികളല്ല. ആചാരങ്ങളും പാരമ്പര്യവും ധര്മാചാര്യന്മാര് നിശ്ചയിച്ചതാണ്. ജനങ്ങള്‍, വലിയവിഭാഗം സ്ത്രീകളും അത് പാലിക്കുന്നു. എന്നിട്ടും പ്രക്ഷോഭത്തിലേക്ക് കൊണ്ടുപോയി. സമൂഹം ആഗ്രഹിക്കുന്ന മാറ്റമാണ് വിശ്വാസത്തിലും മതാചാരത്തിലും വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ ദേശീയ ജീവിതത്തിലെ എല്ലാ അതിരുകളുടെയും പുനരുജ്ജീവനത്തിലൂടെയേ ഭാരതത്തിന്റെ പുരോഗതി സാധ്യമാകൂ. ഭാരതത്തിന്റെ ‘സ്വ’ (ആത്മാവ്)യില്‍ ഊന്നിയേ നമുക്ക് മുന്നോട്ട് പോകാനാവൂ. രാമജന്മഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഭാരതീയരുടെ വികാരത്തോടൊപ്പമാണ് ആര്‍എസ്എസ്.
രാമജന്മഭൂമിയില്‍ രാമക്ഷേത്രം എന്നത് ഭാരതത്തിന്റെ സാംസ്കാരിക പ്രതീകമാണ്. ഇത് ഹിന്ദുവും മുസല്‍മാനും എല്ലാവരും അംഗീകരിക്കുന്നു. ഭരണഘടനയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് പോലും ശ്രീരാമ ചിത്രത്തിലാണ്. ഭരിക്കുന്ന സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. അതിന് സമ്പൂരണ ശക്തി ഉണ്ടാകണം . അത് നല്‍കേണ്ടത് സമൂഹമാണ്. അതിനായി വോട്ട് ചെയ്യണം. 100 ശതമാനം ചെയ്യണം. മനസ്സ് പതറരുത്. ഭാരതത്തിന്റെ ഗുണത്തിനായി ആരാണോ മികച്ചത് അവരെ തിരഞ്ഞെടുക്കണമെന്നും മോഹന്‍ഭാഗവത് പറഞ്ഞു.
വിജയ ദശമിയോടനുബന്ധിച്ച് നാഗ്പൂരിൽ സ്വയംസേവകർക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ശബരിമല വിഷയത്തിൽ പ്രതികരണം നടത്തിയത്.
സാമൂഹ്യശക്തിക്ക് നിയമവും ശിക്ഷയും മാത്രം പോര
നിയമങ്ങളും ശിക്ഷാപ്പേടിയും കൊണ്ട് മാത്രം ലോകത്ത് ഒരിടത്തും സമാധാനപരവും ആരോഗ്യകരവുമായ സാമൂഹ്യജീവിതം രൂപപ്പെടുത്താനായിട്ടില്ല, സാധ്യവുമല്ല. വന പ്രദേശത്തും ഒറ്റപ്പെട്ട മേഖലകളിലും ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാവോവാദികള്‍ ഇപ്പോള്‍ നഗരം കേന്ദ്രീകരിച്ച് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി കാണുന്നു. അന്ധമായി പിന്തുടരുന്ന അനുയായികളെ മുന്‍ നിര്‍ത്തി ഈ അര്‍ബണ്‍ നക്സലുകള്‍ ബുദ്ധിജീവി വിഭാഗങ്ങളിലും സ്ഥാപനങ്ങളിലും സ്വാധീനം ഉണ്ടാക്കി കഴിഞ്ഞു. സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ അതിന്റെ ഇരയായവര്‍ക്ക് സ്നേഹവും മാന്യതയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തണം. അവര്‍ക്ക് ഗുണപരവും ആത്മീയവുമായ സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്.
സൈന്യത്തിന്റെ മനോവീര്യം കൂട്ടന് അവര്‍ക്ക് ആയുധ-സാങ്കേതിക സംവിധാനങ്ങള്‍ നല്കാന് ശ്രമം തുടങ്ങി. ഇത് ഭാരതത്തിന്റെ അഭിമാനം ലോകമെമ്പാടും വര്‍ദ്ധിക്കാന്‍ കാരണമായി. സൈന്യത്തിന്റെയും കുടുംബാംഗങ്ങളുടെയും അടിസ്ഥാന സൗകര്യം ഇനിയും വര്‍ധിപ്പിക്കണം. സൈന്യത്തെ സ്വാശ്രയ സജ്ജമാക്കാന്‍ കൂടുതല്‍ പരിശ്രമങ്ങള്‍ വേണം. ഈ നിലയ്ക്കുള്ള ശ്രമം ശക്തിപ്പെടുത്തണം.
രാജ്യത്ത് എസ്സി, എസ്ടി വിഭാഗങള്‍ക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ദീര്‍ഘവീക്ഷണം കാണിക്കേണ്ടതുണ്ട്. ദുര്‍ബല സമൂഹത്തിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് പോലും വൈകുന്നു. പോലീസ് പലയിടത്തും ദുര്‍ബലമാണ്. അവരുടെ കുടുംബ സംരക്ഷണത്തിലും ശ്രദ്ധയില്ല. അതിനാല്‍ അവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കില്ല. മനസില്‍ വീട്ടുകാര്യം ചിന്തയായി വരും. സുരക്ഷാ എന്നാല്‍ എല്ലാം ചേരുന്നതാണ്.
സോഷ്യല്‍ മീഡിയ ഇന്ന് രാഷ്ട വിരുദ്ധ ശക്തികള്‍ നിയന്ത്രിക്കുന്നു. നാട്ടില്‍ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍, പലതും നിയത്രിക്കുന്നതും നല്‍കുന്നതും പാക്കിസ്ഥാനാണ്. ചിലര്‍ ഇറ്റലിയിലും അമേരിക്കയിലും ഇരുന്ന് നിയന്ത്രിക്കുന്നു. നുണ പ്രചാരണം നടക്കുന്നു. വിദ്വേഷം വളര്‍ത്തുന്നു. ദേശരക്ഷക്കു ഇത്തരം വിഷയത്തില്‍ പ്രമുഖ വ്യക്തികള്‍ ജാഗ്രതയോടെ പ്രതികരിക്കണം.
വിശാലമായ സാഗരം ഒരുവശത്ത്. വലിയ മലനിരകള്‍ മറുവശത്ത്. സുരക്ഷ രണ്ടിടത്തും വേണം . ദ്വീപുകളാല്‍ നാം ചുറ്റപ്പെട്ടിരിക്കുന്നു. ലക്ഷദ്വീപ്, ആൻഡമാൻ ദ്വീപ് തുടങ്ങിയവ നാം സംരക്ഷിക്കണം. ശത്രുക്കൾ ഭാരതത്തിനെ ചുറ്റി പവിഴ മുത്തുമാല തന്ത്രം പയറ്റുന്നു . മാലദ്വീപ്, ശ്രീലങ്ക ഇവിടം താവളമാക്കുന്നു. സമുദ്ര തീരത്തെ ജനതയും, മലയോര ജനതയും രാഷ്ട്ര സുരക്ഷക്ക് തയ്യാറാണ്. അവരെ മികച്ച സുരക്ഷാ, വിദ്യാഭ്യാസം, ആരോഗ്യം, വീട് എന്നിവയും നല്ല റോഡുകളും നല്കി സംരക്ഷിക്കണം.
സംവേദന ശീലമുള്ള സര്‍വരും ഉള്‍ക്കൊള്ളുന്ന സുരക്ഷിതമായ, സ്വാശ്രയമായ ഭാരതമാണ് നമുക്ക് സ്വായത്തമാകേണ്ടത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ യുവാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, വര്‍ത്തമാനകാല ഭാരതത്തിന്റെയും ഭാവി ഭാരതത്തിന്റെയും രൂപീകരണത്തിന് മുന്നിട്ടിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: