മുംബൈ: കസബിനെ പരസ്യമായി തൂക്കിലേറ്റണമായിരുന്നെന്നും ശിക്ഷ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായെന്നും അഴിമതി വിരുദ്ധ സമരനായകന് അണ്ണ ഹസാരെ. പരസ്യമായി തൂക്കിലേറ്റിയിരുന്നെങ്കില്‍ രാജ്യത്തിനും ജീവനും നഷ്ടമുണ്ടാക്കുന്നവര്ക്ക് അതൊരു ശക്തമായ പാഠമാകുമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. കസബിനെ പരസ്യമായി തൂക്കിക്കൊല്ലണമായിരുന്നെന്ന് ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമത്തില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍ തുകുറാം ഒംബ്ലെയുടെ സഹോദരന് എക്നാഥ് ഒംബ്ലെയും പ്രതികരിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍എസ്ജി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പിതാവ് ഉണ്ണിക്കൃഷ്ണന് കസബിന്റെ ശിക്ഷ നടപ്പാക്കിയതില്‍ സംതൃപ്തി അറിയിച്ചു. എന്നാല്‍ കസബിനെ തൂക്കിക്കൊന്നതുകൊണ്ട് മാത്രം ഭീകരതക്ക് അന്ത്യമാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: