ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവരി(92) അന്തരിച്ചു. ഗവര്‍ണര്‍, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
മസ്തിഷ്ക ആഘാതത്തെത്തുടര്ന്നുള്ള ചികിത്സയിലായിരുന്നു തിവാരി. സെപ്തംബര്‍ 20നാണ് അദ്ദേഹത്തെ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്ധ്രാപ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1994ല്‍ കോണ്‍ഗ്രസ് വിട്ട ശേഷം അര്ജുന് സിംഗിനൊപ്പം കോണ്‍ഗ്രസ് (തിവാരി) എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായപ്പോള്‍ തിരികെ പാര്‍ട്ടിയിലെത്തി.
മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോള്‍ അവിടെയും മുഖ്യമന്ത്രിയായി. 1976- 77, 1984- 85, 1988- 89 വര്‍ഷങ്ങളിലാണ് തിവാരി യുപിയില്‍ മുഖ്യമന്ത്രിയായിരുന്നത്. പിന്നീട് 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി. രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഒരേ ഒരു ഇന്ത്യക്കാരനാണ് തിവാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: