തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാരിന്റെ പച്ചക്കൊടി. അനുനയ നീക്കത്തിന്റെ ഭാഗയാണ് ഈ നടപടി. ദേവസ്വം ബോര്‍ഡ് യോഗം വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ഈ തീരുമാനം. യോഗത്തില്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ നിര്‍ണായക തീരുമാനം എടുക്കാനുള്ള സാധ്യതയാണ് കാണുന്നത്.
സമരം അവസാനിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചിരുന്നു. പുനപരിശോധന ഹര്‍ജി നല്കിയാല് സമരം നിര്‍ത്തുമോ എന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ സമാധാനം ഉണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
തര്‍ക്കവുമായി ബന്ധപ്പെട്ട ചില കക്ഷികള്‍ ഇന്നും ഇന്നലെയും തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: