മുംബൈ: ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി മഹാരാഷ്ട്ര പോലീസിന്റെ കരുതല്‍ തടങ്കലില്‍. പ്രധാനമന്ത്രിയുടെ ഷിര്‍ദി ക്ഷേത്ര ദര്‍ശനത്തില്‍ കലാപം സൃഷ്ടിക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് മഹാരാഷ്ട്രാ പോലീസിന്റെ നടപടി.
ഷിർദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ എസ്പിക്ക് ഇവർ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കിൽ അദ്ദേഹത്തെ വഴിയിൽ തടയുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയം സംസാരിക്കാനാണ് അനുമതി തേടിയിരുന്നത്. തന്നെ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം പൊലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി പറഞ്ഞു. തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച് അയ്യപ്പ ഭക്തരും മാധ്യമങ്ങളും പോലീസുമെല്ലാം കാത്തിരുന്നു. എന്നാല്‍ ഒന്നും ഉണ്ടായില്ല. അതോടെ ഇന്ന് ഇവര്‍ എത്തുമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് തൃപ്തി ദേശായിയുടെ അറസ്റ്റ് വാര്‍ത്ത പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: