സന്നിധാനം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ സന്നിധാനത്ത് പരികര്‍മികളും പ്രതിഷേധത്തില്‍. പൂജകള്‍ നിര്‍ത്തിവച്ച് പതിനെട്ടാം പടിക്കുതാഴെ ശരണം വിളിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. തന്ത്രിമാരും മേല്‍ശാന്തിമാരും ഒഴികെയുള്ളവരാണ് പ്രതിഷേധം നടത്തിയത്.
സന്നിധാനത്തെത്തിയ യുവതികള്‍ പിന്മാറാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലായിരുന്നു പരികര്‍മികള്‍. പോലീസ് സംരക്ഷണത്തോടെ രണ്ട് ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തെ നടപ്പന്തലില്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് സംരക്ഷണയില്‍ രണ്ടു യുവതികള്‍ സന്നിധാനത്തെ നടപ്പന്തലില്‍ എത്തിയത്. ഇവര്‍ക്ക് നേരെ വന്‍ ഭക്തജന പ്രതിക്ഷേധമാണ് ഉണ്ടായത്.
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവർത്തകയും മലയാളിയായ രഹന ഫാത്തിമയുമാണ് പുലർച്ചെ 6.50ഓടെ പമ്പയിൽ നിന്ന് നീലിമല വഴി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറാണ് കവിത ജക്കാല. എറണാകുളത്തുള്ള ബി.എസ്.എൻ.എൽ ജീവനക്കാരിയും ചുംബന സമര നായികയുമാണ് രഹന ഫാത്തിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: