ശബരിമല: സുപ്രീംകോടതിയുടെ വിധിയുമായി പോലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയ രഹ്നാ ഫാത്തിമയുടെ മോഹം പൊളിഞ്ഞു. പതിനെട്ടാംപടി ചവിട്ടി ചരിത്രം സൃഷ്ടിക്കാമെന്നുള്ള രഹ്നയുടെ മോഹത്തിന് തിരിച്ചടിയായത് തന്ത്രി കണ്ഠര് രാജീവരുടെ കടുത്ത നിലപാടാണ്.
ശബരിമലയിലെ ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി മുന്നറിയിപ്പ് നല്കി. പന്തളം കൊട്ടാരത്തെ തന്ത്രി ഇക്കാര്യം അറിയിച്ചു. യുവതികള്‍ പതിനെട്ടാംപടി ചവിട്ടിയാല്‍ ശ്രീകോവില്‍ അടച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവര് ഐജി ശ്രീജിത്തിനെയും അറിയിച്ചു. യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ച് പരിഹാരക്രിയകള്‍ നടത്തുമെന്നും തന്ത്രി വ്യക്തമാക്കി.
ആചാരം ലംഘിച്ചാല്‍ നട അടച്ചിട്ട് താക്കോല്‍ കൈമാറണമെന്ന് പന്തളം കൊട്ടാരവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ രഹ്നയെയും ഒപ്പമുണ്ടായിരുന്ന കവിതാ കോശിയെയും പോലീസ് തിരിച്ചിറക്കുകയായിരുന്നു.
തിരിച്ചു പോകാതെ നിവര്‍ത്തിയില്ലെന്നായതോടെ രഹ്നയും മാധ്യമ പ്രവര്‍ത്തക കവിതയും തിരിച്ച് മലയിറങ്ങാന്‍ ഐജി നിര്‍ദേശിക്കുക ആയിരുന്നു. യുവതികളെ ചര്‍ച്ചയ്ക്ക് ശേഷം സ്ഥിതി വിശദീകരിച്ചാണ് തിരിച്ചു മടക്കാനുള്ള തീരുമാനമായതെന്നു ഐ.ജി ശ്രീജിത്ത് പറഞ്ഞു. തന്ത്രിയും ഇവരോട് സംസാരിച്ചു. പ്രതിഷേധക്കാരില്‍ നിന്ന് പൂര്‍ണ്ണ സുരക്ഷയോടെ ഇവരെ തിരിച്ചു കൊണ്ട് പോകുമെന്നും ഐ.ജി പറഞ്ഞു.
ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിയായ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുമാണ് ഇന്ന് മലകയറാന്‍ യാത്ര പുറപ്പെട്ടത്. നടപ്പന്തല്‍ വരെ പോലീസ് അകമ്പടിയില്‍ ഇവര്‍ എത്തിയിരുന്നു. തുടര്‍ന്ന് ഭക്തരുടെ പ്രതിഷേധം രൂക്ഷമാവുകയും ചെയ്തു. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രതിഷേധമാണ് സന്നിധാനത്ത് നടന്നത്. ശബരിമയിലെ പൂജകള്‍ നിര്‍ത്തിവച്ച് തന്ത്രിയുടെ പരികര്‍മികള്‍ പതിനെട്ടാം പടിക്ക് താഴെ ശരണം വിളിയുമായി പ്രതിഷേധിച്ചു. തങ്ങളുടേത് പ്രതിഷേധമല്ല, ആചാരസംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനയാണ് നടക്കുന്നതെന്ന് പരികര്‍മികള്‍ വ്യക്തമാക്കി.
പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ യുവതികള്‍ തിരിച്ച് പോവണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: