കോഴിക്കോട്: ശബരിമലയിൽ പോലീസ് നടത്തിയ ഗുരുതരമായ നിയമ ലംഘനത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവിശ്യപ്പെട്ടു. പോലീസ് ആക്ട് 43 വകുപ്പനുസരിച്ച് പോലീസ് മുദ്ര, വേഷം, ഷീൽഡ് എന്നിവ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ്. ശബരിമലയിൽ ആചാരം ലംഘിക്കാൻ വന്ന യുവതികൾക്ക് പോലീസ് ഉപകരണങ്ങൾ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഗുരുതരമായ നിയമ ലംഘനമാണ് ഐ ജി.എസ്.ശ്രീജിത്ത് ചെയ്തിരിക്കുന്നത്. ശബരിമലയിൽ നടന്നത് ഇടതു സർക്കാർ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ്. റിവിഷൻ പെറ്റിഷൻ സുപ്രീം കോടതി മുമ്പാകെ വരുന്നതിന് മുൻപ് യുവതീ പ്രവേശനമുണ്ടായി എന്ന് വരുത്താനാണ് സർക്കാർ ശ്രമിച്ചത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇരട്ടത്താപ്പ് നിലാപാടാണ് കാണിക്കുന്നത്. ശബരിമല വിശ്വാസത്തെ തകർക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും നേരിടും. തികഞ്ഞ സംയമന സമീപനമാണ് ബിജെപി കൈക്കൊണ്ടിരുന്നത്. വിശ്വാസി സമുഹത്തെ വെല്ലുവിളിക്കുന്ന നീക്കം നോക്കി നിൽക്കില്ല. ആയുധ സഹിതം എത്തി പോലീസ് സന്നിധാനത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തിയിരിക്കുകയാണ്.
സന്നിധാനത്തേക്ക് രഹന ഫാത്തിമയെ ഒളിച്ചു കടത്താനാണ് പോലീസ് ശ്രമിച്ചത്. രഹന ഫാത്തിമ തലേ ദിവസം പമ്പ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അവരുടെ പശ്ചാത്തലം സർക്കാർ വ്യക്തമാക്കട്ടെ. ഹിന്ദു ക്ഷേത്ര വിശ്വാസ പ്രശ്നത്തിൽ ഇടപെട്ട് സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തെ ഇതര മതങ്ങളിലെ ഉൽപ്പതിഷ്ണുക്കളായ ആചാര്യമാർ നിയന്ത്രിക്കണം. ഇവരെ ആത്മീയ നേതാക്കൾ പിൻതിരിപ്പിക്കണം. മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ മന: പൂർവ്വം പ്രകോപനം സൃഷ്ടിക്കുന്നത് ഒഴിവാക്കി വിശ്വാസികളുടെ വികാരം മാനിക്കാൻ തയാറാകണം. അദ്ദേഹം ആവിശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: