കൊച്ചി: അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. താന്‍ അങ്ങോട്ട് വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു എന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയില്‍ നിന്ന് രാജിവെച്ച് പോയ നടിമാര്‍ക്ക് സംഘടനയില്‍ തിരികെ വരണമെന്നുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍ തിരിച്ചെടുക്കണമോ വേണ്ടെയോ എന്ന് എക്സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ അമ്മയില്‍ സംവിധാനം ഉണ്ട്. നടിമാര്‍ തിരിച്ചു വരുന്നതില്‍ സന്തോഷമേയുള്ളൂ എന്നനും മോഹന്‍ലാല്‍. അതേസമയം നടിമാരുടെ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിരുദ്ധ നിലപാടെടുത്ത സിദ്ദിഖും ജഗദീഷും തമ്മില്‍ ഒരു പ്രശ്നവും ഇല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ പത്താം തീയതിയാണ് താന്‍ ആവശ്യപ്പെട്ട പ്രകാരം ദിലീപ് രാജിവച്ചതെന്നും രാജി താന്‍ ചോദിച്ചു വാങ്ങിയതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇപ്പോള്‍ എല്ലാ വിഷയത്തിലും അമ്മയുടെ പ്രസിഡന്റ് എന്നതില്‍ നിന്നും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കുറ്രക്കാരനായി കാണുന്നത് മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് അതിയായി ദുഃഖകരമാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
”ആ നടിമാര്‍, അവരുടെ പേര് പറയുന്നില്ല, നടിമാര്‍ എന്ന് തന്നെ പറയുന്നു. അവര്‍ പത്രസമ്മേളനം വിളിക്കുന്നതിന് മുമ്പ് തന്നെ ദിലീപ് രാജി നല്‍കിയിരുന്നു. രാജി വച്ച് പുറത്ത് പോയവരെ എന്തിനാണ് തിരികെ വിളിക്കുന്നതെന്നും രാജി വച്ച നടിയാണെങ്കിലും രാജി വച്ചവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഇല്ല” – മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: