ന്യൂദല്‍ഹി: അതിര്‍ത്തി സംരക്ഷണത്തിനായി ജവാന്മാര് അതിര്‍ത്തിയില്‍ കാത്ത് കെട്ടിക്കിടക്കുന്ന സ്ഥിതി വിശേഷത്തില്‍ ഉടന്‍ മാറ്റം വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജസ്ഥാനിലെ ബിക്കനേറില്‍ ബിഎസ്എഫ് ജവാന്മാരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്ന വേളയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഈ കാര്യം അറിയിച്ചത്.
ഇതിനായി നൂതന സാങ്കേതിക വിദ്യയായ ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പില്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണയായി ജവാന്മാരെ രാജ്യത്തിന്റെ പരിപാലനത്തിനായി അതിര്‍ത്തിയില്‍ അതിര് തിരിച്ച് അവിടെ വിന്യസിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ നടപടി ഫലത്തില്‍ വരാത്തതിനാലാണ് പുതിയ സങ്കേതിക വിദ്യ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.
ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം എന്ന അതിനൂതന സാങ്കേതിക വിദ്യയാണ് ഇതിനായി വിനിയോഗിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോട് കൂടി അതിര്‍ത്തിയിലെ വിവരങ്ങള്‍ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് റൂമിലിരുന്ന് തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ജമ്മു-കശ്മീരില്‍ ഇതിന്റെ തുടക്ക പ്രവര്‍ത്തനങ്ങള്‍ ഇതിനകം നിറവേറ്റി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: