തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ കൊല്ലം ജില്ലയിലെ ചിതറ സബ്രജിസ്ട്രാര്‍ ആര്. വിനോദിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് അറിയിച്ചു.
ചിതറ ധരിത്രിയില്‍ പരേതയായ രാധയുടെ പേരിലുള്ള വസ്തുവിന്റെ കൂട്ടവകാശ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് 5000 രൂപ കൈക്കൂലിയായി വിനോദ് ആവശ്യപ്പെടുകയായിരുന്നു.
വിജിലന്‍സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിജിലന്‍സ് നല്കിയ നോട്ടുകള്‍ സബ്രജിസ്ട്രാര്‍ക്ക് കൈമാറിയ ഉടന്‍ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ സബ്രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്നു മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: