മുംബൈ: റഫാല്‍ വാര്‍ത്തകളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് എന്‍ഡിടിവിക്ക് എതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പാണ് കേസ് നല്‍കിയത്.
സപ്തംബര്‍ 29ന് റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ പരിപാടിയായ ട്രൂത്ത് ഹൈപ്പ് എന്ന പരിപാടിയിലാണ് കേസിനാധാരമായ പരാമര്‍ശം. ഒക്ടോബര്‍ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും.
എന്‍ഡിടിവി സിഇഒ സുപര്‍ണ സിങ്ങാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കേസിലെ ആരോപണങ്ങള്‍ നിഷേധിച്ച ചാനല്‍ തങ്ങള്‍ പോരാടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: