നാഗ്പുര്‍: ആര്‍എസ്എസ്സിനെയും സംഘടനയുടെ ദൈനംദിന കാര്യപദ്ധതിയായ ശാഖാ പ്രവര്‍ത്തനത്തെയും പ്രകീര്‍ത്തിച്ച് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കൈലാഷ് സത്യാര്‍ഥി. ”ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലുമുള്ള ആര്‍എസ്എസ്സിന്റെ ശാഖകള്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള സംരക്ഷണ ഭിത്തിയാകാന് സാധിക്കും. ശാഖകള്‍ക്ക് കുട്ടികളെ സംരക്ഷിക്കാന്‍ പറ്റുമെങ്കില്‍ മുഴുവന്‍ തലമുറകളും അവരവരെ സംരക്ഷിക്കുന്നതിന് പ്രാപ്തരാകും”. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സത്യാര്‍ഥി പറഞ്ഞു. നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ ഇന്ന് വീടുകളിലും ജോലി സ്ഥലത്തും പൊതു ഇടങ്ങളിലും ഭയത്തോടും അരക്ഷിതരുമായാണ് കഴിയുന്നത്. ഇത് ഭാരതമാതാവിനോടുള്ള അനാദരവാണ്. ഇന്ത്യ നൂറ് കണക്കിന് പ്രശ്നങ്ങളുടെ നാടായിരിക്കാം. അതോടൊപ്പം ലക്ഷക്കണക്കിന് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ഇന്ത്യയിലുണ്ട്. ശിശു സൗഹാര്‍ദ്ദമായ മഹത്തായ രാജ്യം നിര്മിക്കണമെങ്കില് യുവജനങ്ങളുടെ പങ്കാളിത്തവും നേതൃത്വവും അനിവാര്യമാണ്. നമ്മുടെ മാതൃരാജ്യത്തെ സേവിക്കാനുള്ള ഈ ദൗത്യം ആര്എസ്എസ്സിലുള്ള യുവാക്കള്‍ ഏറ്റെടുക്കണം. അഭയകേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ സത്യാര്‍ത്ഥി കുട്ടികളെ സംരക്ഷിക്കേണ്ടവര്‍ അവരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തി. അനുകമ്പയും സഹതാപവുമില്ലാതെ ഉത്തരവാദപ്പെട്ട സമൂഹത്തെ നിര്‍മ്മിക്കാനാവില്ല. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: