കോഴിക്കോട്: ശബരിമലയില്‍ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ശുദ്ധമണ്ടത്തരമാണ് കാണിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു.
കോടതിവിധി മാനിക്കുന്നു എന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ പറ്റില്ല. മുസ്ലിം നാമധാരിയായ ഒരു യുവതി അവിടെ എത്തി എന്നാണറിയുന്നത്. ഇതെല്ലാം അന്വേഷിക്കേണ്ട കാര്യങ്ങളാണ്.
ആക്ടിവിസ്റ്റുകള്‍ ഇറങ്ങുക, അവര്‍ക്ക് എസ്കോര്‍ട്ടുമായി പോലീസ് നടക്കുക എന്നൊക്കെ പറഞ്ഞാല്‍ വളരെ മോശമാണ്. ഇത്തരം നാടകങ്ങള്‍ക്ക് സര്‍ക്കാര്‍ നിന്നു കൊടുക്കരുത്. ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുവരാന്‍ ആര്‍ക്കാണ് അധികാരമുള്ളത്. ക്ഷേത്രത്തിന്റെ ചരിത്രപശ്ചാത്തലവും അനുഷ്ഠാനങ്ങളും കണക്കിലെടുക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: