“എരുമേലിയില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനാ ഉപവാസയജ്ഞത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയെ റോഡ് ഉപരോധത്തിനിടെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്നു”.
എരുമേലി: അവിശ്വാസികളായ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാനുള്ള പോലീസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എരുമേലിയില്‍ പ്രാര്‍ഥനാ ഉപവാസത്തിനെത്തിയ ഭക്തരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാനുള്ള പോലീസിന്റെ നീക്കം നടക്കുന്നതറിഞ്ഞ് യുവതികളും അമ്മമാരും ഉള്‍പ്പെടെയുളള വിശ്വാസികള്‍ എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ഥന നടത്തുകയായിരുന്നു. ഇതിനിടെ ശബരിമലയില്‍ അവിശ്വാസികളായ യുവതികളെ കൊണ്ടുപോകാന്‍ പോലീസ് ശക്തമായ നീക്കം നടത്തുന്നതില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി അജികുമാര്‍, എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്, ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി.ആര് സുരേഷ് എന്നിവരെയടക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ ഉപവാസത്തിനെത്തിയ ഒരു വിശ്വാസി കുഴഞ്ഞുവീഴുകയും ചെയ്തു. വിശ്വാസികളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചതും കയ്യേറ്റം ചെയ്തതും ശക്തമായ പ്രതിരോധത്തിനും വഴിയൊരുക്കി.
“എരുമേലിയില്‍ വിശ്വാസികള്‍ നടത്തിയ ഉപവാസയജ്ഞത്തിനെത്തിയ വിശ്വാസിയായ സുമതിയെന്ന വൃദ്ധയെ പോലീസ് കൈയേറ്റം ചെയ്ത് ബലമായി നീക്കുന്നു”.
അറസ്റ്റ് ചെയ്തവരെ പാമ്പാടി പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടും വിട്ടയക്കാന്‍ പോലീസ് തയാറായില്ല. പ്രതിഷേധിച്ച് വിശ്വാസികളും പാര്‍ട്ടി പ്രവര്‍ത്തകരും വീണ്ടും സ്റ്റേഷന് സമീപം പ്രാര്‍ത്ഥന ആരംഭിച്ചതോടെയാണ് മണിക്കൂറുകള്‍ കഴിഞ്ഞ് വിട്ടയച്ചത്.
പോലീസ് നടപടിയെ വിശ്വാസികള്‍ ശരണാരവം കൊണ്ടാണ് നേരിട്ടത്. അമ്മമാരില്‍ പലരും കരഞ്ഞും നിലവിളിച്ചുമാണ് ഉപവാസം നടത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: