പമ്പ: ജീവന് ത്യജിച്ചും ശബരിമലയിലെ ആചാരം സംരക്ഷിക്കുമെന്ന അയ്യപ്പഭക്തരുടെ ഉറച്ച മനസ്സിനുമുന്നില്‍ പോലീസിന്റെ പ്രതിരോധക്കോട്ടകള്‍ തകര്‍ന്നുപോയി. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും കഴിഞ്ഞദിവസങ്ങളിലെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പുതിയ നാടകം പോലീസ് പരീക്ഷിച്ചത്.
ആചാരം ലംഘിച്ച് ഏതുവിധേനയും യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് നിര്‍ദേശം എത്തിയതോടെ ഐജിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാര്‍ രഹ്നയ്ക്കും കവിതയ്ക്കും സുരക്ഷയൊരുക്കി. എന്നാല്‍ പോലീസ് വേഷത്തില്‍ യുവതികളെ സന്നിധാനത്തെത്തിക്കുന്ന വാര്‍ത്ത പരന്നതോടെ പ്രതിഷേധവുമായി അയ്യപ്പന്മാര് സന്നിധാനത്ത് തമ്പടിച്ചു. പതിനെട്ടാംപടിക്ക് സമീപം വരെ സുരക്ഷിതമായി യുവതികളെ എത്തിക്കാനായെങ്കിലും ശക്തമായ പ്രതിഷേധവുമായി അയ്യപ്പന്മാര് നിന്നതോടെ പോലീസിന് മുന്നോട്ടുള്ള മറ്റുവഴികള്‍ അടയുകയായിരുന്നു. യുവതികളുടെ വരവ് ഐജിയും സംഘവും നേരത്തേ തന്നെ അറിഞ്ഞിരുന്നു.
ഇവരെ അതീവരഹസ്യമായി സന്നിധാനത്ത് എത്തിക്കണമെന്ന നിര്‍ദേശം ലഭിച്ചതോടെ പോലീസിന്റെ നീക്കങ്ങളും രഹസ്യമായിട്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: