കൊച്ചി: ഹൈന്ദവ ആചാരങ്ങളെയും ഹൈന്ദവ ബിംബങ്ങളെയും നിരന്തരം അധിക്ഷേപിച്ചിരുന്ന രഹ്ന ഫാത്തിമയുടെ തനിനിറമാണ് ശബരിമലയിലും പുറത്ത് വന്നത്. വെള്ളിയാഴ്ച ശബരിമല കയറാന്‍ എത്തിയ രഹന ഫാത്തിമ, അയ്യപ്പനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടിട്ടുള്ള ഇടത് ആക്ടിവിസ്റ്റാണ്. എറണാകുളം സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ ഇവര്‍ ഇടതുപക്ഷ തൊഴിലാളി സംഘടനയില്‍ അംഗമാണ്. ഭക്തിയല്ല, പകരം ഹൈന്ദവ ആചാരങ്ങളോടുള്ള വെല്ലുവിളിയാണ് ലക്ഷ്യമെന്നു തെളിയിക്കുന്നതാണ് രഹനയുടെ പശ്ചാത്തലവും.
ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് തൊട്ടുപിന്നാലെ ഇവര്‍ മലകയറാന്‍ എത്തിയേക്കുമെന്നു സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സപ്തംബര്‍ മുപ്പതിന് തത്ത്വമസി എന്ന അടിക്കുറിപ്പില്‍ ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിക്കുന്ന വേഷവിധാനത്തോടെ രഹ്ന ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അയ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ കാര്‍ട്ടൂണുകളും ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
ഇതിനുമുന്‍പും പല വിവാദങ്ങളിലൂടെ ഉയര്‍ന്നു കേട്ട പേരാണ് രഹ്ന ഫാത്തിമയുടേത്. ഈ വര്‍ഷം മാര്‍ച്ചിലുണ്ടായ വത്തയ്ക്കാ വിവാദത്തിലും ഇവര്‍ സജീവ സാന്നിധ്യമായിരുന്നു.
2014-ല്‍ മറൈന്‍ ഡ്രൈവില്‍ നടന്ന കിസ് ഓഫ് ലൗ ക്യാമ്പെയ്നില്‍ മനോജ് കെ. ശ്രീധര്‍ എന്ന സിനിമാ പ്രവര്‍ത്തകനൊപ്പം ഇവര്‍ പങ്കെടുത്തിരുന്നു. അന്ന് രഹാന തന്നെ സ്വന്തം ചുംബനരംഗം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അയ്യന്തോള്‍ പുലികളി സംഘത്തില്‍ പുരുഷന്മാരോടൊപ്പം പുലികളിയില്‍ പങ്കെടുത്തും ഇവര്‍ മുമ്പ് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: