തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പഭക്തരെ തല്ലിച്ചതയ്ക്കുന്നതിന് നേതൃത്വം നല്കിയ ഐജി മനോജ് എബ്രഹാമിന്റെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി അഞ്ജന സുരേഷ് മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മനോജ് എബ്രഹം ശബരിമലയില്‍ നടത്തിയ നടപടി ന്യായീകരിക്കാവുന്നതല്ലെന്ന് അഞ്ജന സുരേഷ പറഞ്ഞു. നിലയ്ക്കലില്‍ പ്രകോപനമില്ലാതെ നാമജപം നടത്തിക്കൊണ്ടിരുന്ന നിരവധി സ്ത്രീകളെയാണ് തല്ലിച്ചതച്ചത്. സ്വന്തം താല്പര്യങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ട് മറ്റുള്ളവരുടെ വിശ്വാസത്തെ പോറലേല്‍പ്പിക്കുന്ന നടപടിയാണ് ഐജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഐജിയെ നിലയ്ക്കുനിര്‍ത്താനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്നും അഞ്ജനാ സുരേഷ് ആവശ്യപ്പെട്ടു.
മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധസമരത്തെ പോലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: