കോഴിക്കോട്: പിണറായിയുടെ ‘മറവപ്പട’ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. യുവതിയെ പോലീസ് വേഷം ധരിപ്പിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ആള്‍മാറാട്ടത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവതികളെ ബലം പ്രയോഗിച്ച് കയറ്റണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഇടതു സര്‍ക്കാരിന്റെ ഗൂഢ അജണ്ട ഭക്തര്‍ മനസ്സിലാക്കും. ബിജെപിയുടേത് ഡു ഓര് ഡൈ സമരം ആണ്. ശബരിമലയില്‍ പോലീസിനെ അയച്ച് കലാപഭൂമിയാക്കാനുള്ള നീക്കം ചെറുക്കും. ഇതിന് വിശ്വാസികളായ പോലീസുകാര്‍ കൂട്ടുനില്‍ക്കരുത്. വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
യുവതികള്‍ പതിനെട്ടാംപടി എത്തിയാല്‍ തന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. തന്ത്രിയുടെ നടപടി കോടതി അലക്ഷ്യമല്ല. അങ്ങനെയെങ്കില്‍ താനും പതിനായിരക്കണക്കിന് ബിജെപിക്കാരും തന്ത്രിക്കൊപ്പമുണ്ടാകും. തന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരുനിമിഷംകൊണ്ട് പ്രശ്നം തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: