തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ആഹ്വാനം നല്കി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിദേശ പര്യടനത്തിനിടെയാണ് ഹിന്ദു-മുസ്ലിം സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പോസ്റ്റിട്ടത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ സംസ്ഥാനത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കുടുംബശ്രീക്കാരെ പങ്കെടുപ്പിച്ച് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ചതാകട്ടെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍.
സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് മുസ്ലീം വിഭാഗത്തെ ഹിന്ദുക്കള്‍ക്കെതിരെ തിരിച്ചുവിടുന്നതായിരുന്നു പ്രസംഗം. ബാബ്റി മസ്ജിദ് തകര്‍ത്ത സംഘപരിവാറുകാരാണ് ശബരിമല വിഷയത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ അനുകൂലിച്ച് മുസ്ലീം സംഘടനകളൊന്നും രംഗത്ത് വന്നില്ല.
തുടര്‍ന്നാണ് വീണ്ടും വര്‍ഗീയ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തവണ വാവരെ കൂട്ടുപിടിച്ചാണ് വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രി നീക്കം നടത്തുന്നത്.
ശബരിമലയിലെ വാവര് സ്ഥാന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് സമൂഹമാധ്യമത്തിലൂടെയുള്ള മുഖ്യമന്ത്രി പ്രതികരണം. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സിപിഎമ്മില്‍ തന്നെ ഭിന്നത ഉയര്‍ത്തിയിരുന്നു.
പാര്‍ട്ടി അണികളിലും കുടുംബങ്ങളിലും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ കടുത്ത അമര്‍ഷം രൂപപ്പെട്ടതോടെ മുസ്ലീം വിഭാഗത്തെ എങ്ങനെയെങ്കിലും ഹൈന്ദവ വിഭാഗത്തിനെതിരെ തിരിച്ചു വിടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: