ന്യൂദല്‍ഹി: ഇന്ത്യ- വെസ്റ്റ്് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ പുത്തന്‍ റെക്കോഡുകള്‍ കുറിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും മുന്‍ നായകന് എം.എസ്.ധോണിയും. സീനിയര്‍ ഓപ്പണര്‍ രോഹിത് ശര്‍മയും റെക്കോഡിന്റെ പടിവാതുക്കലെത്തിനില്ക്കുകയാണ്. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര നാളെ ആരംഭിക്കും. ഗുവാഹത്തിയിലാണ് ആദ്യ പോരാട്ടം.
വെസ്റ്റ്് ഇന്‍ഡീസിനെതിരെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമാകാന്‍ ഇന്ത്യന്‍ നായകന് ഇനി 187 റണ്‍സ് കൂടി മതി. നിലവില്‍ സച്ചിനാണ് ഈ റെക്കോഡിനുടമ. 39 മത്സരങ്ങളില്‍ 1573 റണ്‍സ് നേടിയാണ് സച്ചിന് റെക്കോഡിട്ടത്. വിന്‍ഡീസിനെതിരെ 27 മത്സരങ്ങള്‍ കളിച്ച കോഹ്ലി 1387 റണ്‍സ് നേടിയിട്ടുണ്ട്. നാളെ തുടങ്ങുന്ന അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ.
ഈ പരമ്പരയില്‍ 221 റണ്‍സ് കൂടി നേടിയാല്‍ കോഹ്ലിക്ക് പതിനായിരം ക്ലബ്ബില്‍ അംഗത്വം ലഭിക്കും. ദല്‍ഹി ബാറ്റ്സ്മാനായ കോഹ്ലി 211 ഏകദിനങ്ങളില്‍ 9779 റണ്‍സ് നേടിയിട്ടുണ്ട്. 35 സെഞ്ചുറിയും 48 അര്‍ധ സെഞ്ചുറിയും കുറിച്ചു. 183 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 221 റണ്‍സ് കൂടി കുറിച്ചാല്‍ ഏകദിനങ്ങളില്‍ പതിനായിരം റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാകും കോഹ്ലി. സച്ചിന് ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ്.ധോണി എന്നിവരാണ് പതിനായിരം റണ്‍സ് തികച്ച ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്.
മുന്‍ നായകന് ധോണി 101 റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസിനെതിരെ ആയിരം റണ്‍സ് തികയ്ക്കാനാകും. 101 റണ്‍സ് നേടിയാല്‍, അഞ്ചു ടീമുകള്‍ക്കെതിരെ ആയിരം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നേട്ടം ധോണിക്ക് സ്വന്തമാകും. ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാന് എന്നീ ടീമുകള്‍ക്കെതിരെ ധോണി ആയിരം റണ്‍സ് നേടിയിട്ടുണ്ട്. 167 റണ്‍സ് കൂടി നേടിയാല്‍ ധോണിക്ക് ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന പതിനൊന്നാമത്തെ ബാറ്റ്സ്മാനാകാം. 10123 റണ്‍സാണ് നിലവില്‍ ധോണിയുടെ സമ്പാദ്യം. ശ്രീലങ്കയുടെ ദില്ഷന് തിലക്രത്നയാണ് (10290) നിലവില്‍ പതിനൊന്നാം സ്ഥാനത്ത്്.
ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്മയ്ക്ക്് 170 റണ്‍സ് കൂടി നേടിയാല്‍ വെസ്റ്റ്് ഇന്‍ഡീസിനെതിരെ ഏകദിനങ്ങളില്‍ ആയിരം റണ്‍സ് തികയ്ക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: