മസ്കറ്റ്: യുവ സ്ട്രൈക്കര്‍ ദില്‍പ്രീത് സിങ്ങിന്റെ ഹാട്രക്കില്‍ ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഉശിരന്‍ വിജയത്തോടെ ആരങ്ങേറി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത പതിനൊന്ന് ഗോളുകള്‍ക്ക് ആതിഥേയരായ ഒമാനെ തകര്‍ത്തുവിട്ടു.
തുടക്കം മുതല്‍ ആഞ്ഞടിച്ച ഇന്ത്യക്ക്് പക്ഷെ ആദ്യ ക്വാര്‍ട്ടറില്‍ ഗോളടിക്കാനായില്ല. പതിനേഴാം മിനിറ്റില്‍ ലളിത് ഉപാദ്ധ്യയയുടെ ഗോളില്‍ ഇന്ത്യ സ്കോറിങ്ങിന് തുടക്കം കുറിച്ചു.രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്ന് ഗോളുകള്‍ കൂടി നേടി. 22-ാംമിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 23-ാം മിനിറ്റില്‍ നീലകണ്ഠ ശര്‍മ, 30-ാം മിനിറ്റില്‍ മന്ദീപ് സിങ്ങ് എന്നിവരാണ് ഗോള്‍ അടിച്ചത്്.
രണ്ടാം പകുതിയില്‍ ദില്‍പ്രീത് സിങ് ഹാട്രിക്ക് തികച്ചു. 41, 55, 57 മിനിറ്റുകളിലാണ് ദില്‍പ്രീത് സിങ് ഗോളുകള്‍ നേിയത്. ഗുര്‍ജന്റ് സിങ് (37-ാം മിനിറ്റ്), ആകാശ് ദീപ് സിങ് (27-ാം മിനിറ്റ്), വരുണ്‍ കുമാര്‍ (49-ാം മിനിറ്റ്), ചിങ്ങല്സന സിങ്ങ് (53-ാം മിനിറ്റ്) എന്നിവരും ഗോളുകള്‍ നേടി.ഹാട്രിക്ക് നേടിയ ദില്‍പ്രീത് സിങ്ങാണ് മാന്‍ ഓഫ് ദ മാച്ച്.അടുത്ത മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: