ഒഡന്സി: ഇന്ത്യയുടെ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ലോക രണ്ടാം നമ്പറായ ജപ്പാന്റെ അകനെ യാമാഗുച്ചിയെ നേരിട്ടുളള ഗെയിമുകള്‍ക്ക് തകര്‍ത്താണ് നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. സകോര്‍: 21-15, 21-17. നാലു വര്‍ഷത്തിനിടെ ഇതാദ്യമായാണ് സൈന യാമാഗൂച്ചിയെ പരാജയപ്പെടുത്തുന്നത്.സൈന ക്വാര്‍ട്ടറില്‍ ജപ്പാന്റെ തന്നെ ലോക മൂന്നാം നമ്പറായ നസോമി ഒകുഹാരയെ നേരിടും.
ലോക ആറാം നമ്പറായ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ ചൈനയുടെ പതിനാലാം റാങ്കുകാരനായ ലിന് ഡാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 18-21, 21-17, 21-16. ആദ്യ ഗെയിം നഷ്ടമായ ശ്രീകാന്ത് ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് വിജയം സ്വന്തമാക്കിയത്്.
ഇന്ത്യയുടെ സമീര്‍ വര്‍മയും ക്വാര്‍ട്ടറിലെത്തി. ലോക ഒമ്പതാം റാങ്കുകാരനായ സമീര്‍ രണ്ടാം റൗണ്ടില്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ ജോനാഥന് ക്രിസ്റ്റിയെ ഒന്നിനെതിരെ രണ്ട്് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ :23-21, 6-21, 22-20.
പ്രതികരിക്കാൻ ഇവിടെ എഴുതുക: