അബുദാബി: മീഡിയം പേസര്‍ മുഹമ്മദ് അബ്ബാസിന്റെ പത്ത് വിക്കറ്റ്് നേട്ടത്തിന്റെ മികവില്‍ ഓസീസിനെ രണ്ടാം ടെസ്റ്റില്‍ 373 റണ്‍സിന് തോല്‍പ്പിച്ച് പാക്കിസ്ഥാന് പരമ്പര സ്വന്തമാക്കി. അബ്ബാസ് രണ്ട് ഇന്നിങ്ങ്സുകളിലായാണ് പത്ത് വിക്കറ്റ് വീഴ്ത്തിയത്. (ആദ്യ ഇന്നിങ്ങ്സ് 5-33, രണ്ടാം ഇന്നിങ്ങ്സ് 5-62). ഇതാദ്യമായാണ് അബ്ബാസ് ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്നത്.
538 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ നാലാം ദിനത്തില്‍ 164 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: പാക്കിസ്ഥാന് 282, ഒമ്പതിന് 400 ഡിക്ലയേര്‍ഡ്, ഓസ്ട്രേലിയ: 145, 164.
ഈ വിജയത്തോടെ പാക്കിസ്ഥാന് രണ്ട് മത്സരങ്ങളുടെ പരമ്പര 1-0 ന്് സ്വന്തമായി. ദുബായിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസീസ് പൊരുതി സമനിലയാക്കിയിരുന്നു.
പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയുടെ വമ്പന്‍ തോല്‍വിയാണിത്. നാല് വര്‍ഷം മുമ്പ് ഇതേ വേദിയില്‍ പാക്കിസ്ഥാന് 356 റണ്‍സിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.
വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് പാക്കിസ്ഥാന്റെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 43 റണ്‍സ് നേടിയ ലാബുഷ്ചേഞ്ചാണ് അവരുടെ ടോപ്പ്് സ്കോറര്‍. ആരോണ്‍ ഫിഞ്ച് (31), ടി.എം.ഹീഡ് (36),സ്റ്റാര്‍ക്ക് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പരിക്കേറ്റ ഓപ്പണര്‍ ഖ്വാജക്ക് ബാറ്റ്് ചെയ്തില്ല. പാക്കിസ്ഥാന്റെ യാസിര്‍ ഷാ 21.4 ഓവറില്‍ 45 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.പത്ത്് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സിരീസും. പരമ്പരയില്‍ അബ്ബാസ് മൊത്തം പതിനേഴ് വിക്കറ്റെടുത്തു.
മൂന്ന് മത്സരങ്ങളുള്ള പാക്കിസ്ഥാന്- ഓസ്ട്രേലിയ ട്വന്റി 20 പരമ്പര ബുധനാഴ്ച അബുദാബിയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: