ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിന് പിന്നാലെ യൂത്ത് ഒളിമ്പിക്സിലും ഏറ്റവും മികച്ച മെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ടീം അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ നിന്ന് മടങ്ങുന്നു. ആദ്യ യൂത്ത് ഒളിമ്പിക്സ് ഗെയിംസില്‍ എട്ട് മെഡലുകള്‍ മാത്രം നേടിയ ഇന്ത്യ ബ്യൂണസ് അയേഴ്സില്‍ അരങ്ങേറിയ മൂന്നാം യൂത്ത് ഒളിമ്പിക്സില്‍ പതിമൂന്ന് മെഡലുകള്‍ കരസ്ഥമാക്കി. മൂന്ന് സ്വര്‍ണവും ഒമ്പത് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇന്ത്യ യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്നത്.
മിക്സഡ് ഇനങ്ങളില്‍ ഇന്ത്യ മൂന്ന് മെഡലുകള്‍( ഒരു സ്വര്‍ണം, രണ്ട് വെള്ളി) നേടിയിയെങ്കിലും ഈ മെഡലുകള്‍ അവസാന മെഡല്‍നിലയില്‍ ഉള്‍പ്പെടുത്തിയില്ല. മിക്സഡ് ഇനങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മത്സരിക്കുന്നതിനാലാണ് ഈ മെഡലുകള്‍ ഇന്ത്യയുടെ മൊത്തം മെഡലിനൊപ്പം കൂട്ടാതിരുന്നത്.
പവര്‍ലിഫ്റ്റിങ്ങ് താരം ജെറെമി ലാല്റിന്നുങ്കയാണ് ആദ്യ സ്വര്‍ണം നേടിയ ചരിത്രം കുറിച്ചത്. യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജെറെമി. പിന്നീട് ഷൂട്ടിങ് താരങ്ങളായ സൗരഭ് ചൗധരി, മനു ഭാക്കര്‍ എന്നിവരും സ്വര്‍ണം സ്വന്തമാക്കി.
ഹോക്കിയില്‍ ഇന്ത്യ ഇരട്ട മെഡലിനര്‍ഹരായി. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും വെള്ളി മെഡല്‍ നേടുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഹോക്കിയില്‍ മെഡലുകള്‍ കരസ്ഥമാക്കുന്നത്. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പ്രവീന്‍ ചിത്രാവല്‍ വെങ്കലം നേടി.
ഇന്ത്യയുടെ 46 അംഗ കായിക സംഘമാണ് പതിമൂന്ന് ഇനങ്ങളിലായി യൂത്ത് ഒളിമ്പിക്സില്‍ മത്സരിച്ചത്. 2010 ലെ ആദ്യ യൂത്ത് ഒളിമ്പിക്സ് ഗെയിംസില്‍ ഇന്ത്യ എട്ട് മെഡലുകള്‍ നേടി. എന്നാല്‍ 2014 ല്‍ നടന്ന രണ്ടാം യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യക്ക്് രണ്ട് മെഡലുകളേ നേടാനായുളളൂ. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 69 മെഡലുകള്‍ നേടിയിരുന്നു.
വെള്ളി മെഡല്‍ നേടിയവര്‍: തുഷാര്‍ മാനെ (ഷൂട്ടിങ്ങ്), തബാബി ദേവി (ജൂഡോ), മെഹുലി ഘോഷ് (ഷൂട്ടിങ്ങ്), ലക്ഷ്യാ സെന്‍ (ബാഡ്മിന്റണ്‍), സിമ്രാന് (ഗുസ്തി), ഹോക്കി പുരുഷ ടീം, വനിതാ ടീം, സുരാജ് പന്‍വാര്‍ (5 കിലോമീറ്റര്‍ നടത്തം), ആകാഷ് മാലിക് (അമ്പെയ്ത്ത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: