കണ്ണൂര്‍: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന ശ്രീകൃഷ്ണ ജയന്തിക്ക് സമാനമായ ആഘോഷം നടത്തിയ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം വിദ്യാരംഭച്ചടങ്ങും.
ശ്രീകൃഷ്ണ ജയന്തി ആഘോഷം പാരമ്പര്യവും ആചാരവുമെല്ലാം തെറ്റിച്ച് കൊണ്ടായിരുന്നുവെങ്കില്‍ വിദ്യാരംഭച്ചടങ്ങ് സംഘടിപ്പിച്ചത് പൂര്‍ണമായും പാരമ്പര്യമായ രീതിയിലായിരുന്നു.
സിപിഎം നേതൃത്വം നല്കുന്ന ഐആര്‍പിസി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആറളം ഫാമില്‍ വിദ്യാരംഭം പരിപാടി സംഘടിപ്പിച്ചത്. നിലവിളക്ക്, തളികയില്‍ അരി, സ്വര്‍ണമോതിരം എന്നിവയൊരുക്കി ആചാരപരമായിട്ടാണ് വിദ്യാരംഭച്ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിന് നേതൃത്വം നല്‍കിയത് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് തന്നെയായിരുന്നു. ജയരാജന് തന്നെ നേരിട്ട് നിലവിളക്കിന് മുന്നില്‍ വെച്ച് കുട്ടികളെ എഴുത്തിനിരുത്തി.
സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയി കുര്യന്, ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരന്, ആറളം ഫാം ലോക്കല്‍ സെക്രട്ടറി കെ.കെ. ജനാര്ദനന് എന്നിവരും ചടങ്ങില്‍ പങ്കെ
ടുത്തു.
നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തിയും ഗണേശ നിമജ്ജന ഘോഷ യാത്രയും സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
തളിപ്പറമ്പില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശില്‍ തറച്ച രീതിയില്‍ നിര്‍മ്മിച്ച നിശ്ചല ദൃശ്യം ഏറെ വിവാദമായിരുന്നു. ഇതേ രീതിയിലാണ് ഇപ്പോള്‍ വിദ്യാരംഭച്ചടങ്ങും സംഘടിപ്പിച്ചത്.
ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നതിന് പകരം ആറളം ഫാമിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നേതാക്കള്‍ക്ക് പുറമേ
ഏതാനും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തൊട്ടടുത്ത ക്ഷേത്രമായ മൃദംഗശൈലേശ്വര ക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്ത വിദ്യാരംഭച്ചടങ്ങ് നടക്കുമ്പോഴാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആറളം ഫാമില്‍ വിദ്യാരംഭച്ചടങ്ങ് സംഘടിപ്പി
ച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: