കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 8 പേരെ 76 മാസം കഠിന തടവിന് ശിക്ഷിച്ചു. കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് അഞ്ചാം പീടികയിലെ ടി. അജയകുമാര്‍ (48), ഹാജി മൊട്ടയിലെ ചള്ളാമ്പി ഹൗസില്‍ ജിതിന് (20), കോലത്തുവയലിലെ പാറപ്പുറത്ത് ഷിജു (27), കല്ല്യാശ്ശേരിയിലെ പാക്കന് ജിതിന് (24), പുതിയ പറമ്പത്ത് ഷാനിത്ത്, ഹാജിമൊട്ടയിലെ കെ.വി. മിഥുന് (19), പാപ്പിനിശ്ശേരി കരിക്കിന് കുളത്തെ മമ്മുനിയന് ഹൗസില്‍ എ. മനീഷ്, പാപ്പിനിശ്ശേരി യുപി സ്കൂളിന് സമീപത്തെ അരയാത്തില് എ. ബിനീഷ് കുമാര്‍ (20) എന്നീ സിപിഎമ്മുകാരെയാണ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകരന് വിവിധ വകുപ്പുകളിലായി 76 മാസം കഠിന തടവിന് ശിക്ഷിച്ചത്.
മംഗലാപുരത്ത് എഞ്ചിനിയറിംഗ് വിദ്യാര് ഥിയായ പാപ്പിനിശ്ശേരി വടേശ്വരത്തെ പി.വി. ശ്രീരാഗിനെ 2011 ജനുവരി 13ന് രാത്രി സുഹൃത്തുക്കളോടൊപ്പം കീച്ചേരി കോട്ടത്ത് തെയ്യം കാണാന്‍ പോയി തിരിച്ച് വരുമ്പോള്‍ ആക്രമിച്ചുവെന്നാണ് കേസ്. ശ്രീരാഗിനെ വെട്ടിപ്പരിക്കേല്പിക്കാനുപയോഗിച്ച വടിവാള്‍ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ പ്രധാന വഴിത്തിരിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: