പാലക്കാട്: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമരത്തിന് നേതൃത്വം നല്കി സിപിഎം ബ്രാഞ്ച് സെക്രട്ടറി. ചെര്‍പ്പുളശ്ശേരി തൂത ബ്രാഞ്ച് സെക്രട്ടറി പ്രസാദ് കാമത്താണ് യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധവുമായെത്തിയത്. പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തെത്തിയ രണ്ട് യുവതികളെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് പ്രസാദ് ഉള്‍പ്പെടെയുള്ള പരികര്‍മികള്‍ പതിനെട്ടാംപടിക്ക് താഴെ ഇന്നലെ പ്രാര്‍ഥനാ പ്രതിഷേധം നടത്തി.
ഇന്നലെ രാവിലെ പോലീസ് സംരക്ഷണത്തില്‍ രഹ്ന ഫാത്തിമ, തെലുങ്ക് ചാനല്‍ റിപ്പോര്‍ട്ടര്‍ കവിത ജക്കാല്‍ എന്നിവരാണ് സന്നിധാനത്തെത്തിയത്. നടപ്പന്തലില്‍ എത്തിയ യുവതികള്‍ക്കെതിരെ വന്‍ ഭക്തജന പ്രതിഷേധമാണ് ഉയര്‍ന്നത്. ഭക്തര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ യുവതികളെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് സന്നിധാനത്തെ പരികര്‍മികള്‍ പൂജകള്‍ ബഹിഷ്ക്കരിച്ച് പതിനെട്ടാംപടിക്ക് താഴെ പ്രതിഷേധ സമരം നടത്തിയത്. പതിവ് പൂജ നടന്നെങ്കിലും കലശാഭിഷേകം ഉള്‍പ്പെടെയുള്ള പ്രത്യേക തടങ്ങുകള് ബഹിഷ്ക്കരിച്ച് പ്രസാദിന്റെ നേതൃത്വത്തില്‍ പരികര്‍മികള്‍ പ്രതിഷേധം നടത്തിയത്. യുവതികള്‍ തിരിച്ചുപോയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ചെര്‍പ്പുളശ്ശേരി തൂത സ്വദേശിയായ പ്രസാദ് സിപിഎം തൂത ബ്രാഞ്ച്് സെക്രട്ടറിയും കാറല്‍മണ്ണ ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെ പ്രസിഡന്റാണ്. നാട്ടില്‍ കടുത്ത സിപിഎം അനുഭാവിയായ പ്രസാദ് പ്രതിഷേധിച്ചതിലൂടെ ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ നിലപാടാണ് പുറത്തുവന്നത്. മുന്‍മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരപ്പാടിന്റെ നാട്ടുകാരനായ പ്രസാദിനെ അദ്ദേഹമാണ് പരികര്‍മിയായി ശബരിമലയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: