ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ സിപിഎം ഹിന്ദു-മുസ്ലിം കലാപത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു. വ്യാപകമായ വര്‍ഗീയ കലാപത്തിന് സിപിഎമ്മും സര്‍ക്കാരും ആസൂത്രിത ശ്രമമാണ് നടത്തിയത്. ഉത്തരവാദിത്വത്തോടെയാണ് ഈ ആരോപണം ഉന്നയിക്കുന്നത്. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടുമേന്തി ശബരിമല കേറാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ഡിവൈഎഫ്ഐ തയാറെടുത്തിരുന്നു. മുസ്ലിം യുവതി ക്ഷേ്രതാചാരം ലംഘിച്ചതില്‍ പ്രതിഷേഘിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം പള്ളി തകര്‍ത്തു എന്ന പ്രചാരണം അഴിച്ചുവിടുകയായിരുന്നു സിപിഎമ്മിന്റെ ഗൂഢലക്ഷ്യം.
ശബരിമലയിലേത് ഹിന്ദു മുസ്ലിം പ്രശ്നമല്ല. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണ്. ശബരിമല ക്ഷേത്രം എന്നന്നേക്കുമായി അടച്ചു പൂട്ടാന്‍ ആണ് സിപിഎം ശ്രമം. ആചാര ലംഘനം ഉണ്ടായാല്‍ നട അടയ്ക്കേണ്ടി വരുമെന്ന് സിപിഎമ്മിനറിയാമെന്നും കൃഷ്ണദാസ് പറഞ്ഞു.
സാഹചര്യ തെളിവുകള്‍ എല്ലാം വര്‍ഗീയ കലാപ സാധ്യതയ്ക്കുള്ള ശ്രമം ആണ് ശബരിമലയില്‍ നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ബാബറി മസ്ജിദ് പറഞ്ഞ് മുസ്ലിം ലീഗിനെയും മുസ്ലിം സമുദായത്തെയും ശബരിമല വിഷയത്തില്‍ ഹിന്ദുക്കള്ക്കെതിരാക്കാന് തോമസ് ഐസക്ക് ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: