കൊല്ലം: ശബരിമലയില്‍ ആചാരലംഘനത്തിന് എത്തിയ ചാത്തന്നൂര്‍ സ്വദേശിനി മഞ്ജു പമ്പയിലെത്തിയത് ഗൂഢതന്ത്രങ്ങളോടെ. കരുനാഗപ്പള്ളിയില്‍ നിന്നുള്ള ഗുണ്ടാസംഘവും ഇവരോടൊപ്പമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ഇന്നലെ രാവിലെ തന്നെ സന്നിധാനത്ത് തമ്പടിച്ചിരുന്നു. സംഘപരിവാര്‍ നേതാക്കളടക്കം സന്നിധാനത്തുള്ള സാഹചര്യത്തില്‍ തീര്‍ഥാടകരുടെ വേഷം കെട്ടി അക്രമം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇത്തരം സാഹചര്യമുണ്ടാക്കി സ്ഥിതിഗതികള്‍ വഷളാക്കി ഉത്തരവാദിത്വം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനും നീക്കം നടന്നു. അക്രമിസംഘങ്ങളില്പ്പെട്ട ഇരുപതോളം പേര് ഭക്തരുടെ വേഷത്തില്‍ സന്നിധാനത്ത് നിലയുറപ്പിച്ചിരുന്നു.
എന്നാല്‍ നിരവധി കേസുകളില്‍ പ്രതിയായ മഞ്ജുവിന്റെ ആചാര ലംഘന നീക്കത്തിനെതിരെ ഭക്തജന പ്രതിഷേധം കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ സന്ദര്‍ശനാനുമതി നല്‍കാതിരുന്നതോടെ അക്രമികളുടെ പദ്ധതി പൊളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇത്തരം നീക്കമുണ്ടാകുമെന്ന് കൊല്ലം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന മഞ്ജു ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും കൈപ്പത്തി ചിഹ്നത്തില്‍ കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. സിപിഎമ്മിന്റെ അടുപ്പക്കാരികൂടിയായ ഇവര്‍ വോട്ട് കച്ചവടം അടക്കം നടന്നുവെന്ന ആരോപണത്തിനും വിധേയയായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ അടിച്ചു തകര്‍ത്ത കേസിലും ഇവര്‍ പ്രതിയാണ്. പതിനഞ്ചോളം കേസുകളോളം മഞ്ജുവിന്റെ പേരിലുണ്ട്. മാവോയിസ്റ്റ് സ്വഭാവമുള്ള ചില സംഘടനകളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: