തിരുവനന്തപുരം : ശബരിമലയില്‍ ആചാരലംഘനം നടത്തി യുവതികള്‍ക്ക് പ്രവേശനം നടത്താനുള്ള അവസരം ഒരുക്കിക്കൊടുത്ത് ശബരിമലയെ സംഘര്‍ഷഭൂമിയാക്കി സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി മുന്‍ ദക്ഷിണ മേഖല സംഘടനാസെക്രട്ടറി പി.പി. മുകുന്ദന്.
കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിക്ക് കേരളത്തിലെ ക്രമസമാധാനനില തകരാതിരിക്കാന്‍ ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പി.പി. മുകുന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ നൂറ്റാണ്ടുകളായുള്ള ആചാരലംഘനം നടത്തി ആര്‍ക്കും തന്നെ മുന്നോട്ടുപോകുവാന്‍ കഴിയില്ല. ശബരിമല വിഷയം സവര്‍ണ, അവര്‍ണ വിഷയമാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇത്തരം നടപടികളില്‍ നിന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പിന്മാറണമെന്നും മുകുന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: