കൊച്ചി: ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന് ജയത്തിനായി ഇനിയും കാത്തിരിക്കണം. കഴിഞ്ഞ കളിയില്‍ മുംബൈ സിറ്റിയോട് 1-1ന് സമനില പാലിച്ച ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇതേ മാര്‍ജിനില്‍ ദല്‍ഹി ഡൈനാമോസിനോടും തുല്യത പാലിച്ചു. 48-ാം മിനിറ്റില്‍ സി.കെ. വിനീതിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെ 84-ാം മിനിറ്റില്‍ ആന്‍ഡ്രിയ കാലുഡെറോവിച്ചിന്റെ ഹെഡ്ഡറിലൂടെയാണ് ദല്‍ഹി സമനിലയില്‍ തളച്ചത്. അവസാന മിനിറ്റുകളില്‍ കാണിച്ച അലസതയാണ് ഇന്നലെയും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്.
ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടില്‍ ആദ്യ ജയം. ആദ്യ മത്സരതരത്തില് മുബൈ സിറ്റിയോട് 1-1ന് സമനില പാലിച്ചു.
രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്. ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിനുപകരം നവീന്‍കുമാറും പൊപ്ലാന്ടികിന് പകരം മലയാളി താരം സി.കെ. വിനീതും കളത്തിലെത്തി. മൂന്ന് വിദേശ താരങ്ങളെ മാത്രം അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം ഹോം മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയത്. രണ്ട് മാറ്റങ്ങളാണ് ദല്‍ഹി വരുത്തിയത്. വിനീത് റായ്ക്ക് പകരം റോമിയോ ഫെര്‍ണാണ്ടസും ശുഭം സാരംഗിക്കു പകരം മൈക്കല്‍ യൂജിനും കളത്തിലെത്തി.
കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തിലെന്നപോലെ ബ്ലാസ്റ്റേഴ്സ് 4-1-4-1 ശൈലിയിലാണ് കളത്തിലെത്തിയത്. മലയാളി താരം സി.കെ. വിനീതിനെ ഏക സ്ട്രൈക്കറാക്കി. ദല്‍ഹി ഡൈനാമോസ് ഡയമണ്ട് വേരിയേഷനില്‍ 4-3-2-1 ശൈലിയിലാണ് കളത്തിലെത്തിയത്.
കളിയുടെ തുടക്കം മുതല്‍ ദല്‍ഹിക്കായിരുന്നു പന്തിന്മേല് ആധിപത്യം. 18-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ ഒരു ലോങ്റേഞ്ചര്‍ നേരിയ വ്യത്യാസത്തിന് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 22-ാം മിനിറ്റില്‍ സ്റ്റൊയനോവിച്ചിന്റെ ലോങ് റേഞ്ചര്‍ ദല്‍ഹിയുടെ സ്പാനിഷ് ഗോളി ഫ്രാന്‍സിസ്കോ സാഞ്ചസ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി.
25-ാം മിനിറ്റില്‍ ലാല്റുവനാത്താരയുടെ ഹാന്‍ഡ്ബോള്‍ റഫറിയുടെ കണ്ണില്‍ പെടാതിരുന്നതോടെ ബ്ലാസ്റ്റേഴ്സ് പെനാല്‍റ്റിയില്‍ നിന്ന് രക്ഷപ്പെട്ടു. 28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. നാരായണ്‍ ദാസ് എടുത്ത കോര്‍ണര്‍കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി കയ്യിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് വഴുതി വീണു. എന്നാല്‍ ദല്‍ഹി താരം കലുഡെറോവിച്ച് വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും അതിനുമ മുന്‍പേ നവീന്‍കുമാര്‍ പന്ത് കുത്തിയകറ്റി അപകടമൊഴിവാക്കി. ആദ്യപകുതി ഗോള്‍രഹിതമായി. ആദ്യപകുതിയില്‍ ദല്‍ഹിക്ക് അനുകൂലമായി 12 കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് രണ്ടെണ്ണം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നര്‍സാരിയെ പിന്‍വലിച്ച് ഡേവിഡ് ജെയിംസ് സ്ലൊവേനിയന്‍ താരം മാറ്റേയ് പൊപ്ലാന്ടിക്കിനെ കളത്തിലെത്തിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് കരുത്തുകൂടി. ഒപ്പം ദല്‍ഹി പ്രതിരോധത്തിന് പിടിപ്പതു പണിയായി. തുടക്കത്തില്‍ തന്നെ രണ്ട് കോര്‍ണര്‍ ലഭിച്ചു. രണ്ടാം കോര്‍ണറില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോളും പിറന്നു. സ്റ്റൊയാനോവിച്ച് എടുത്ത കോര്‍ണര്‍ കിട്ടിയത് പൊപ്ലാന്‍ടിക്കിന്റെ കാലുകളില്‍. പൊപ്ലാന്ടിക്് വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പന്ത് കിട്ടിയത് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വിനീതിന്റെ കാലുകളില്‍. പന്ത് കിട്ടിയ വിനീത് ഒന്നു തിരിഞ്ഞശേഷം പായിച്ച ഇടംകാലന്‍ ഷോട്ട് വലയില്‍ കയറി (1-0). തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും കഴിഞ്ഞില്ല. സഹദ് അബ്ദുള്‍ സമദ് നല്കിയ നല്ലൊരു ക്രോസ് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ദുംഗല്‍ തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ടെങ്കിലും ദല്‍ഹി ഗോളി ഉജ്ജ്വല ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കി. അധികം കഴയും മുന്‍പേ ദുംഗല്‍ മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. വിനീതിന്റെ പാസില്‍ നിന്ന് ലഭിച്ച അവസരമാണ് ദുംഗല്‍ പുറത്തേക്കടിച്ചുകളഞ്ഞത്. 69-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിന് പകരം മറ്റൊരു മലയാളിതാരം പ്രശാന്തിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കി. 73-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം ഒന്ന് വിറച്ചുവെങ്കിലും ഗോള്‍കീപ്പര്‍ നവീന്‍കുമാറിന്റെയും നായകന് ജിങ്കന്റെയും അവസരോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. 78-ാം മിനിറ്റില്‍ ദുംഗലിനെ പിന്‍വലിച്ച് കിസിറോണ്‍ കിസിറ്റോ ബ്ലാസ്റ്റേഴ്സിനായി മൈതാനത്തെത്തി.
ഒടുവില്‍ 84-ാം മിനിറ്റില്‍ ദല്‍ഹി സമനില ഗോള്‍ കണ്ടെത്തി. പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പ്രീതം കോട്ടല്‍ നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ആന്‍ഡ്രിയ കലുഡെറോവിച്ച് വലയിലെത്തിക്കുകയായിരുന്നു (1-1). അവസാന മിനിറ്റില്‍ ദല്‍ഹിക്ക് മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.29ന് ജംഷഡ്പൂര്‍ എഫ്സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: