ഗുവാഹത്തി: ആവേശം കൊടുമുടി കയറുന്ന ക്രിക്കറ്റിലെ ചെറുപൂരങ്ങള്ക്ക്് കൊടിയേറുകയായി . അഞ്ചു മത്സരങ്ങളുള്ള ഇന്ത്യ- വെസ്റ്റ്് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് അരങ്ങേറും. ദിന- രാത്രി മത്സരമാണ്. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക്് മത്സരം ആരംഭിക്കും.
ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനിന്ന നായകന് കോഹ് ലി തിരിച്ചെത്തിയതോടെ ഇന്ത്യ കൂടുതല്‍ ശക്തമായി. ഏഷ്യാ കപ്പിലെ വിജയപരമ്പര ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതേമസയം, ടെസ്റ്റ് പരമ്പരയില്‍ തകര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തില്‍ കരുത്തുകാട്ടി മാനക്കേട് ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ്.
ലോകകപ്പിന് എട്ട് മാസം ശേഷിക്കെ ഇന്ത്യയുടെ മധ്യനിരയിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോഹ് ലി. ഏഷ്യാകപ്പില്‍ നിറഞ്ഞാടിയ അമ്പാട്ടി റായ്ഡു തന്നെ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങും. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പന്തിനെയും കോഹ്ലി മധ്യനിരയില്‍ പരീക്ഷിക്കും.
വിക്കറ്റ് കീപ്പറായ മുന്‍ നായകന് ധോണി അവസരത്തിനൊത്തുയരാത്തത് ടീമിനെ കുഴയ്്ക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ നാല് ഇന്നിങ്ങ്സിലായി 77 റണ്‍സാണ് ധോണി നേടിയത്. ഈവര്‍ഷം ഇതുവരെ പതിനഞ്ച് മത്സരങ്ങളില്‍ പത്ത് തവണ ബാറ്റേന്തിയ ധോണിയുടെ ബാറ്റിങ്ങ് ശരാശരി 28.12 ശതമാനമാണ്.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ് ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നത്. പരിക്കേറ്റ് ഷാര്‍ദുല്‍ താക്കുറിന് പകരമാണ് ഉമേഷ് യാദവ് ടീമിലെത്തിയത്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ഉമേഷ് ഇന്ത്യക്ക് വിജയമൊരുക്കിയിരുന്നു. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ് സ്പിന്നാക്രമണത്തെ നയിക്കുക.
ഏകദിനത്തില്‍ മെച്ചപ്പെട്ട ടീമാണ് വെസ്റ്റ്് ഇന്‍ഡീസ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ട് ഇവിന്‍ ലൂയിസ് മടങ്ങിയത് ടീമിന് തിരിച്ചടിയായി. ക്രിസ് ഗെയ്ലും ആന്ദ്രെ റസലും നേരത്തെ തന്നെ പിന്മാറിയിരുന്നു.
ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ച കോച്ച് സ്റ്റുവര്‍ട്ട് ലോയ്ക്ക് രണ്ട് മത്സരങ്ങളില്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്തതും വിന്‍ഡീസിന് തിരിച്ചടിയാണ്. പരിചയ സമ്പന്നനായ മര്‍ലോണ്‍ സാമുവല്‍സ്, ക്യാപ്റ്റനും ഓള് റൗണ്ടറുമായ ജേസണ്‍ ഹോള്‍ഡര്‍, പേസര്‍ കെമര്‍ റോച്ച് എ്ന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. പുതുമുഖങ്ങളായ ഓപ്പണര്‍ ചന്ദ്രര്‍പോള്‍ ഹെംരാഡ്, ഓള് റൗണ്ടര്‍ ഫാബിയന്‍ അലന്, പേസര്‍ ഒഷാനെ തോമസ് എന്നീ പുതുമുഖങ്ങള്‍ ടീമിലുണ്ട്്.
ലോക ഒമ്പതാം നമ്പറായ വെസ്റ്റ്് ഇന്‍ഡീസ് അവസാന ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിനോട് 1-2 ന് തോറ്റു. 2014 നു ശേഷം വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ജയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: