തിരുവനന്തപുരം: ആചാരം ലംഘിച്ച് ശബരിമലയില്‍ എത്താന്‍ ശ്രമിച്ച് ഭക്തജന പ്രതിഷേധത്തില്‍ പിന്‍വാങ്ങിയ രഹ്ന ഫാത്തിമ സിപിഎം സന്തത സഹചാരി. ഇവരുടെ സിപിഎം ബന്ധം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി, സംസ്ഥാന യുവജനകമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോം തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോകളും ഇടത് പക്ഷ ചിന്താഗതി വ്യക്തമാക്കുന്ന പോസ്റ്റുകളുമാണ് പുറത്ത് വന്നത്. കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇടപെട്ടാണ് രഹ്നയെ ശബരിമയില്‍ എത്തിച്ചെന്നതായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടക്കമുള്ളവരും സിപിഎം നേതാക്കളും ആരോപിച്ചത്. താന്‍ ഇടത് പക്ഷ സഹചാരിയാണെന്നുള്ള രഹ്നയുടെ ശബ്ദരേഖയും ഇന്നലെ പുറത്ത് വന്നു.
ഏതാവശ്യത്തിന് വിളിച്ചാലും ഓടിയെത്തുന്ന ‘ചങ്ക് കൂട്ടുകാരന്’ എന്നാണ് ബിനീഷ് കോടിയേരിക്ക് ഒപ്പമുള്ള ഫോട്ടോയക്ക് രഹ്ന ഫേസ്ബുക്കില്‍ വിവരണം നല്‍കിയിരിക്കുന്നത്. ബിനീഷ് കോടിയേരിയെ രഹ്നയുടെ മേല്‍നോട്ടത്തിലുള്ള ഡിഎസിഡി എന്ന ചാരിറ്റബിള്‍ ട്രസ്റ്റിലും ഗ്രൂപ്പിലും അംഗമാക്കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. കീഴാറ്റൂരില്‍ സിപിഎം നടത്തിയ സമരം ഉള്‍പ്പെടെ ഇടത് പക്ഷ സമരങ്ങളെ എല്ലാം അനുകൂലിച്ച് പോസ്റ്റ്ഇട്ടിരുന്നു, പല സമരങ്ങളിലും മുന്‍ നിരയിലുമുണ്ടായിരുന്നു രഹ്നയെന്ന് ഫോട്ടോകള്‍ വ്യക്തമാക്കുന്നു.
ചിന്താ ജറോമുമായും അടുത്ത ബന്ധം ഉണ്ട്. ഇടത് പക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്റുകള്‍ രഹ്നയുടെ ഫേസ് ബുക്കില്‍ ഇപ്പോഴും ഉണ്ട്.
കൈരളി ഓണ്‍ ലൈനിലെ സ്ഥിരം പെണ്ണെഴുത്തുകാരിയാണ്. മൂന്നിലധികം ലേഖനങ്ങള്‍ കൈരളി ഓണ്‍ലൈനില്‍ ഇപ്പോഴും സജീവമാണ്. ‘കാവിഭീകരത ചെറുക്കേണ്ടത് നമ്മുടെ കടമ’ എന്നാണ് അവസാനത്തെ ലേഖനം. നികേഷ് കുമാറിന്റെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം ആക്ടിവിസ്റ്റാണ്. തൃശൂര്‍ പൂരത്തിന് പെണ്‍പുലിയായി വേഷമിട്ട് മന്ത്രി സുനില്‍കുമാറിനൊപ്പം നില്ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബിഎസ്എന്‍എല്ലിലെ ഇടതുപക്ഷ യൂണിയന് അംഗമാണ്.
ഇന്നലെ പുറത്ത് വന്ന ശബ്ദരേഖയില്‍ തനിക്ക് ബിജെപിയുമായോ കെ.സുരേന്ദ്രനുമായോ ബന്ധമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. തനിക്ക് ബിജെപിയുമായി ഒരു വിധത്തിലും ബന്ധമില്ല. സ്കൂള്‍ തലം മുതലും,ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ടും തനിക്ക് ഇടതുപക്ഷ മനോഭാവമാണുള്ളത്. ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി നേരിട്ട് ഒരു പരിചയവുമില്ല.
മാധ്യമങ്ങളിലൂടെ മാത്രമെ കണ്ടിട്ടുള്ളൂ. രണ്ട് വര്‍ഷം മുന്‍പ് സുരേന്ദ്രന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തത് പരിചയത്തിന്റെ പേരിലല്ല. സമാനചിന്താഗതിയായതിനാല്‍ ഫേസ്ബുക്കില്‍ ടാഗ് അഭ്യര്‍ഥന വന്നപ്പോള്‍ താന്‍ സ്വീകരിക്കുകയായിരുന്നു. കെ. സുരേന്ദ്രന് അറിഞ്ഞ് കൊണ്ട് തന്നെ പോസ്റ്റില്‍ ഉള്‍പ്പെടുത്തി എന്ന് വിചാരിക്കുന്നില്ലെന്നും ഓഡിയോയില്‍ പറയുന്നുണ്ട്.
ഇതെല്ലാം പുറത്ത് വന്നതോടെ ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും എതിരെ സിപിഎം മന്ത്രിമാരും നേതാക്കളും ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സിപിഎം നേതൃത്വത്തിന്റെ ഗൂഡാലോചനയിലും പിന്‍ബലത്തിലുമാണ് രഹന ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: