തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതാ എസ്.നായര്‍ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ക്രൈം ബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. എസ്.പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. എസ്പി രാജീവിനെയും ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയേയും അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി.
സരിതയുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നല്കിയ ബലാല്‍സംഗ പരാതികളിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് ഉമ്മന്‍ചാണ്ടിക്കെതിരെയും, കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസുമാണ് എടുത്തിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും തിരുവനന്തപുരത്തു വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012ലാണ് സംഭവം നടന്നതെന്നും എഫ് ഐ ആറില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: