ന്യൂദല്‍ഹി: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബിജെപി പുറത്തുവിട്ടു. 77 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് സെന്‍ട്രല്‍ ഇലക്ഷന് കമ്മറ്റി(സി ഇ സി)യുടെ യോഗത്തിനു ശേഷം പുറത്തുവിട്ടത്. ഛത്തീസ്ഗഢില്‍ ആകെ 90 സീറ്റുകളാണുള്ളത്.
മുഖ്യമന്ത്രി രമണ്‍ സിങ് രാജ്നന്ദ്ഗാവോനില് നിന്ന് മത്സരിക്കും. പതിന്നാല് സ്ത്രീകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവിലെ 14 എംഎല്‍എമാര്‍ക്കു പകരം പുതുമുഖങ്ങള്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ സി ഇ സി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന് ഒ പി ചൗധരി, ഗോത്രനേതാവ് രാംദയാല്‍ ഉയ്കെ എന്നിവരും ആദ്യപട്ടികയിലുണ്ട്. ഖര്‍സിയ മണ്ഡലത്തില്‍ നിന്നാണ് ചൗധരി മത്സരിക്കുക. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാംദയാല്‍ പാലി ടനാഖറില് നിന്ന് ജനവിധി തേടും. ബിലാസ്പുറില്‍ നിന്ന് അമ അഗര്‍വാളിനെയും റായ്പുര്‍ സിറ്റി(സൗത്ത്)യില്നിന്ന് ബ്രിജ് മോഹന്‍ അഗര്‍വാളിനെയും മത്സരിപ്പിക്കും
നവംബര്‍ 12, 20 എന്നിങ്ങനെ രണ്ടുഘട്ടമായാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: