ന്യൂദല്‍ഹി: ഏഴു സൈനികരുടെ വീരമൃത്യുവിനിടയാക്കിയ 2016 ലരെ നഗ്രോത്ത സൈനിക ക്യാമ്പ് ആക്രമണക്കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ജമ്മുകശ്മീര്‍ പുല്‍വാമ ജില്ലയിലെ അജാന്‍ ഗ്രാമവാസിയായ അബ്ദുള്‍ ഹമീദ് ഖാന്ദേ ആണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്.
നഗ്രോത്ത ആക്രമണക്കേസില്‍ പിടിയിലാകുന്ന നാലാമത്തെയാളാണ് അബ്ദുള്‍ ഹമീദ്. ശ്രീലങ്ക വഴി സൗദി അറേബ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് അറസ്റ്റ്. എന്‍ഐഎ പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം സംശയം തോന്നിയതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്ത ശേഷം എന്‍ഐഎ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ സാംബ ബോര്ഡറില് നിന്നും നുഴഞ്ഞു കയറാന്‍ അബ്ദുള്‍ ഹമീദ് സഹായിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതുകഴിഞ്ഞ് ഒരു ദിവസത്തിനു ശേഷം നവംബര്‍ 27നും 28 നുമാണ് നഗ്രോത്ത ക്യാമ്പ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ബന്ദികളാക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയും സുരക്ഷാസേന മോചിപ്പിച്ചു. സയീദ് മുനീര്‍ ഉള് ഹസന് ഖാദ്രി, താരിഖ് അഹമ്മദ് ദര്, മൊഹദ് ആഷിഖ് ബാബ എന്നിവരാണ് നേരത്തെ കേസില്‍ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: