കോട്ടയം: ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി. വിശ്വാസികള്‍ക്ക് തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാന് അവകാശമുണ്ട്. നിയമപാലകരും നിയമവും വിവേകത്തോടെ ഇതിനെ കാണണം. ആരാധനാ കേന്ദ്രങ്ങള്‍ വിശ്വാസികളാണ് നിലനിര്‍ത്തുന്നത്. അവിടെ യുക്തിവാദികള്‍ക്കോ ഫെമിനിസ്റ്റുകള്‍ക്കോ സ്ഥാനമില്ല. പോലീസും സര്‍ക്കാരും ചേര്‍ന്ന് ശബരിമലയെ കലാപഭൂമിയാക്കുന്നതിനെ മഹാസഭ എതിര്‍ക്കും.
ദേവസ്വം ബോര്‍ഡിലും, ബോര്‍ഡിന്റെ സ്ഥാപനത്തിലും പട്ടികജാതി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ശബരിമലയില്‍ ആചാരം ലംഘിച്ച് എത്തിയ കെഡിഎഫ് പ്രവര്‍ത്തക മഞ്ജുവിന്റെ നടപടി പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമം മാത്രമാണ്. കെഡിഎഫ് ഒരു സമുദായ സംഘടനയല്ല. നക്സല്‍, യുക്തിവാദബന്ധമുള്ള സംഘടനയാണിതെന്നും മഹാസഭ അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പി.എസ്. പ്രസാദ് അധ്യക്ഷനായി.
ദേവസ്വം സെക്രട്ടറി സി.കെ. സനില്‍കുമാര്‍, എ.ടി. രാജന്, കെ.കെ. വിജയന് ഏറ്റുമാനൂര്‍, എന്‍.കെ. ശശികുമാര്‍, യൂത്ത്മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി എസ്. കണ്ണന്, കെ.എ. കുട്ടന് മീനച്ചില്‍, കെ.സി. ഷാജി, എസ്. കൃഷ്ണകുമാര്‍, തങ്കച്ചന് മീനച്ചില്‍, ശ്രീക്കുട്ടന് മുട്ടമ്പലം, പ്രശാന്ത് കൊക്കയാര്‍, കുഞ്ഞൂഞ്ഞ് പറത്താനം, കുഞ്ഞുമോന് ചിന്നാര്‍നിരപ്പ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: