ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരം മനസ്സിലാക്കാതെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി. പ്രതിഷേധം കണക്കിലെടുത്ത് പ്രശ്നം രമ്യമായി പരിഹരിക്കണം. വിധി കോടതി പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ആചാരം ബോധ്യപ്പെട്ടതായി നേരത്തെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിരുന്ന സ്വാമി വ്യക്തമാക്കി. സ്ത്രീകളുടെ ഗുണത്തിന് വേണ്ടിയാണ് ആചാരം. യുവതികള്‍ സ്വയം മാറിനില്‍ക്കണം. നക്സലൈറ്റുകളും കമ്യൂണിസ്റ്റുകളുമായ യുവതികളാണ് പ്രശ്നമുണ്ടാക്കുന്നത്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.
വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതിന് മുന്‍പും സുപ്രീംകോടതി വിധികള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: