എരുമേലി: ശബരിമല യുവതി പ്രവേശനത്തിന് സര്‍ക്കാരും പോലീസും നടത്തുന്ന ഗൂഢനീക്കത്തിനെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ എരുമേലി പോലീസ് സ്റ്റേഷനിലേക്ക് നടന്ന നാമജപയാത്രയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ പോലീസ് ശ്രമം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ശ്രീ ധര്‍മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ നാമജപയാത്ര പോലീസ് സ്റ്റേഷനു സമീപമെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതിനിടയിലാണ് ഒരു പോലീസുകാരന് യാത്രയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയത്.
യാതൊരു പ്രകോപനവുമില്ലാതെ നാമജപയാത്രയ്ക്ക് മുന്നില്‍ നിന്ന് ശരണം വിളിച്ച അമ്മമാരടക്കമുള്ളവരെ പോലീസുകാരന് ലാത്തികൊണ്ട് വയറിനും നെഞ്ചിലും കുത്തുകയായിരുന്നു.
സമാധാനപരമായി നടന്ന പ്രതിഷേധത്തിന് ശേഷം പോലീസുകാരന്റെ നടപടിയെ കര്‍മസമിതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തു.
എരുമേലിയില്‍ നടന്ന പ്രതിഷേധ നാമജപയാത്രയെ നേരിടാന്‍ മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരെ നിയോഗിച്ചതിനെതിരെയും പോലീസില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
അമ്മമാരടക്കം നിരവധി പേര് പങ്കെടുത്ത പ്രതിഷേധ നാമജപയാത്രയ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സന്ന്യാസിസഭ സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, വി.ആര്. രതീഷ്, അനിയന് എരുമേലി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: