കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ പൊതുഅവധി പട്ടികയില്‍ നിന്ന് അയ്യങ്കാളി ജയന്തി ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അവധിപ്പട്ടികയില്‍ നിന്ന് സാമൂഹ്യ പരിഷ്കര്‍ത്താവായ അയ്യങ്കാളിയെ ഒഴിവാക്കിയതിന് പിന്നില്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയാണെന്നാണ് ആരോപണം.
കെപിഎംഎസ് ഒട്ടേറെ സമരം നടത്തിയതിനെ തുടര്‍ന്നാണ് അയ്യങ്കാളി ജയന്തി അവധിയായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ പൊതുഅവധിയില്‍ അയ്യങ്കാളി ജയന്തിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു. സര്‍ക്കാരിന് പിഴവ്് പറ്റിയതാണെങ്കില്‍ തിരുത്താന്‍ തയാറാകണമെന്നും ഒഴിവാക്കിയതാണെങ്കില്‍ അതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യങ്കാളി ജയന്തി പൊതുഅവധിയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് മന്നം യുവജനവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി അമയന്നൂര്‍ ഹരി പറഞ്ഞു. അയ്യങ്കാളിയോട് ഇഎംഎസിന്റെ കാലം മുതല്ക്കുള്ള സിപിഎം അസഹിഷ്ണുതയുടെ പ്രതിഫലനമാണ് അവധിയില്‍ നിന്ന് ഒഴിവാക്കലെന്ന് അദ്ദേഹം പറഞ്ഞു.
അയ്യങ്കാളി ജയന്തി പൊതുഅവധിയില്‍ നിന്ന് ഒഴിവാക്കിയതില്‍ മഹിളാ ഫെഡറേഷന് സംസ്ഥാന കണ്വന്ഷന് പ്രതിഷേധിച്ചു.
അവധി പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്് ഇന്ദിരാഭായി അധ്യക്ഷയായി. സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുശീലടീച്ചര്‍, ലതാ സുരേന്ദ്രന്, വത്സല പ്രഭാകരന്, അംബിക ഉല്ലാസ് എന്നിവര്‍ സംസാരിച്ചു
അയ്യങ്കാളി ജയന്തി ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അവധി പുനഃസ്ഥാപിച്ചില്ലെങ്കില്‍ സമരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: