ഒഡന്സി: ഇന്ത്യന്‍ താരം സൈന നെഹ്വാള് ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പറായ തായ് സു യിങ്ങിനോട് പൊരുതിത്തോറ്റു.
രണ്ട് വര്‍ഷത്തിനുശേഷം സൂപ്പര്‍ സീരീസിന്റെ ഫൈനല്‍ കളിച്ച സൈന ശക്തമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് തോറ്റത്. സ്കോര്‍: 13-21, 21-13,6-21. രണ്ട് വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതിനുശേഷം ഇതാദ്യമായാണ് സൈന ഒരു സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ചത്.
സൈനക്കെതിരെ തായ് സൂ യിങ്ങിന്റെ പതിമൂന്നാം വിജയമാണിത്. പതിനെട്ട് തവണ ഇവര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ അഞ്ച് തവണ മാത്രമേ സൈനക്ക് വിജയക്കാനായുള്ളൂ. 2013 ലാണ് സൈന അവസാനമായി തായ് സൂ യിങ്ങിനെ പരാജയപ്പെടുത്തിയത്.
ഫൈനലിന്റെ തുടക്കത്തില്‍ തന്നെ സൈനയ്ക്ക് പിഴവ് പറ്റി. അവസരം മുതലാക്കി കുതിച്ച തായ് സൂ 4-1 ന്റെ ലീഡ് നേടി. തുടര്‍ന്ന് പോയിന്റുകള്‍ ഒന്നൊന്നായി നേടി തായ് സൂ 13 പോയിന്റുകള്‍ വിട്ടുകൊടുത്ത് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സൈന തുടക്കം മുതല്‍ ലീഡ് നേടി മുന്നേറി. 21-13 ന് സൈന രണ്ടാം ഗെയിം സ്വന്തമാക്കി.നിര്‍ണായകമായ മൂന്നാം ഗെയിമില്‍ തുടര്‍ച്ചയായി ഒമ്പത് പോയിന്റുകള്‍ കരസ്ഥമാക്കി തായ് സൂ യിങ്ങ് കുതിച്ചു. ലീഡ് നിലനിര്‍ത്തിയ തായ് സൂ യിങ്ങ് 21-6 ന് ഗെയിമും വിജയവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: